ജല അതോറിറ്റിയുടെ പമ്പിംഗ് നിര്‍ത്തി
Thursday, May 9, 2024 2:39 AM IST
കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ താത്കാലിക ബണ്ട് നിര്‍മിക്കാത്തതിനാല്‍ താഴത്തങ്ങാടിയില്‍ നിന്നുള്ള പമ്പിംഗ് ജല അഥോറിറ്റി പൂര്‍ണമായി നിര്‍ത്തി. പമ്പ് ഹൗസിനു സമീപത്തു വെള്ളത്തില്‍ ഉപ്പിന്‍റെ അംശം അനുവദനീയമായതിനേക്കാള്‍ കൂടിയതിനാലാണ് പമ്പിംഗ് നിര്‍ത്തിവച്ചത്.

ജല അഥോറിറ്റിയുടെ ചെങ്ങളത്തുള്ള ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ ശുദ്ധീകരിച്ച വെള്ളമാണ് കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ എത്തുന്നത്. ചെങ്ങളം പ്ലാന്‍റിലേക്ക് വെള്ളൂപ്പറമ്പില്‍നിന്നും താഴത്തങ്ങാടിയില്‍ നിന്നുമാണു പമ്പിംഗ് നടത്തുന്നത്. എന്നാല്‍ ഉപ്പുവെള്ളം കയറിയതോടെ താഴത്തങ്ങാടിയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തുകയായിരുന്നു.

നിലവില്‍ വെള്ളൂപ്പറമ്പില്‍നിന്ന് മാത്രമാണു വെള്ളം പമ്പ് ചെയ്യുന്നത്. അതിനാല്‍ ജലവിതരണത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കും. മീനച്ചിലാറ്റില്‍ ഉപ്പിന്‍റെ അംശം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ മീനച്ചിലാറിന്‍റെ തീരത്തുള്ള പമ്പിംഗ് സ്റ്റേഷനുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.