പത്ത് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു
Friday, May 10, 2024 7:26 AM IST
പെരുവ: വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ ചുഴലിക്കാറ്റില്‍ പത്ത് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകള്‍ക്ക് ഭാഗികമായി തകരാറുകള്‍ സംഭവിച്ചു. കാറ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഉണ്ടായത്. വ്യാപകമായി മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. ബുധനാഴ്ച രാത്രി ഏഴോടെയുണ്ടായ കാറ്റിലും മഴയിലുമാണ് വീടുകള്‍ തകര്‍ന്നത്.

മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കീഴൂര്‍, മുളക്കുളം, പെരുവ, ആപ്പാഞ്ചിറ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. കാരിക്കോട് ചെമ്മഞ്ചിയില്‍ മറിയാമ്മ, വെള്ളാരം കാലായില്‍ രവി, ആര്യപ്പിള്ളിയില്‍ സജീവന്‍, രാജു, കീഴൂര്‍ നിരപ്പേല്‍ ഹരിദാസ് എന്നിവരുടെ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കാറ്റില്‍ വീടുകള്‍ക്ക് അപകടമുണ്ടാകുന്ന ശബ്ദം കേട്ട് പലരും പുറത്തേക്കിറങ്ങി ഓടിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി.

കീഴൂര്‍ മേഖലയില്‍ ചേലക്കല്‍ കുര്യാക്കോസ്, ചേലക്കല്‍ ബെന്നി വര്‍ഗീസ്, ചിറ്റേത്ത് സി.ഡി. മാത്യു, ടി.കെ. ബിജു, റോയി മടക്കത്തടം, ശാന്തിപുരം പന്തിരുനാഴി തടത്തില്‍ പി.എം. ജോര്‍ജ്, മുളക്കുളം കളത്തൂരാത്ത് കെ.എസ്. ചാക്കോ, കുറ്റിയിടമറ്റത്തില്‍ സെന്‍മോന്‍ തുടങ്ങിയവരുടെ കുലച്ചതും വിളവെടുക്കാറായതുമായ ഏത്താവാഴ കൃഷിയാണ് കാറ്റില്‍ ഓടിഞ്ഞുവീണ് നശിച്ചത്.

മുളക്കുളം പഞ്ചായത്തില്‍ 2500 -ലധികം ഏത്തവാഴകളാണ് പ്രദേശത്ത് കാറ്റില്‍ ഓടിഞ്ഞുവീണ് നശിച്ചതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുളക്കുളം മേഖലയില്‍ ജാതി, പ്ലാവ്, ആഞ്ഞിലി, തേക്ക് ഉള്‍പെടെയുള്ള മരങ്ങളും കാറ്റില്‍ നിലംപൊത്തി.

തകര്‍ന്ന വീടുകളും കൃഷിയിടങ്ങളും മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവന്‍ നായര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.