കുറുപ്പന്തറ പുളിന്തറ വളവില്‍ വീണ്ടും അപകടം
Sunday, April 28, 2024 7:09 AM IST
കുറുപ്പന്തറ: കുറുപ്പന്തറ പുളിന്തറ വളവില്‍ വീണ്ടും അപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ യുവതിക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. യുവതിയുടെയും ഒരു കുട്ടിയുടെയും പരിക്ക് ഗുരുതരമാണ്.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന തലയോലപ്പറമ്പ് തൈക്കൂട്ടത്തില്‍ സനിത രാജേഷ് (41), ഒപ്പമുണ്ടായിരുന്ന മകള്‍ അളകനന്ദ (9), സഹോദരിയുടെ മകള്‍ കോതനല്ലൂര്‍ തോട്ടുപ്പറമ്പില്‍ ഗായത്രി (8) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സനിതയുടെ കാലിനും ഗായത്രിയുടെ കൈയ്ക്കുമാണ് സാരമായി പരിക്കേറ്റത്. ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരേയും പിന്നീട് ശസ്ത്രക്രിയക്കു വിധേയരാക്കി.

ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികര്‍ കോതനല്ലൂര്‍ ഭാഗത്തേക്കു പോവുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ വളവില്‍ നിയന്ത്രണം വിട്ടു റോഡിന്‍റെ മധ്യഭാഗം പിന്നിട്ട് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പുളിന്തറ വളവില്‍ അടുത്തടുത്ത ദിവസങ്ങളിലായുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇന്നലത്തേത്. കഴിഞ്ഞദിവസം നിയന്ത്രണം വിട്ട പാഴ്സല്‍ ലോറി റോഡരികിലെ മതിലില്‍ ഇടിച്ചതാണ് ആദ്യ അപകടം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ആ അപകടം. ട്രാന്‍സ്‌ഫോമറിന് സമീപത്താണ് ലോറിയിടിച്ചു കയറിയത്. ഈ അപകടത്തിന് മൂന്നുദിവസം മുമ്പ് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചും അപകടമുണ്ടായിരുന്നു.

അപകടത്തില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞിരുന്നു. കുറുപ്പന്തറ പുളിന്തറ വളവില്‍ അപകടങ്ങള്‍ പതിവായി മാറിയിട്ടും ഇവിടുത്തേത് ഉള്‍പ്പെടെ കോട്ടയം - എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കടലാസിലുറങ്ങുകയാണ്.