കൂട്ടിയും കിഴിച്ചും മുന്നണികള്‍
Sunday, April 28, 2024 5:48 AM IST
കോട്ടയം: പോളിംഗ് ശതമാനത്തില്‍ കുറവുണ്ടായതോടെ കോട്ടയത്തെ മുന്നണികളും സ്ഥാനാര്‍ഥികളും ആശങ്കയിലാണ്. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. ബൂത്തുകളില്‍നിന്ന് ശേഖരിച്ച അവസാനവട്ട കണക്കുകള്‍ പരിശോധിച്ചാണ് വിജയപരാജയങ്ങളുടെ വിലയിരുത്തലുകള്‍ നടത്തിയത്.

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ കക്ഷികള്‍ക്കു ലഭിക്കുന്ന വോട്ടുകള്‍, മറ്റു സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരിക്കുന്ന വോട്ടുകള്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തിയാണ് കണക്കുകള്‍ പരിശോധിച്ചത്. താഴെത്തട്ടില്‍ വിശദമായ അവലോകനം വരും ദിവസങ്ങളിലേ നടക്കൂ.

തെരഞ്ഞെടുപ്പു ദിനത്തില്‍ എല്‍ഡിഎഫില്‍ വിവാദങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതീക്ഷിച്ച വോട്ടു മുഴുവന്‍ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് അഭിമാനകരമായ വിജയം നേടുമെന്നും യുഡിഎഫ് കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫും പറഞ്ഞു. പഞ്ചായത്തു തലത്തില്‍ ലഭിച്ച കണക്കുകള്‍ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി വിശദമായി പരിരഞ്ഞെടുപ്പിലേതു പോലെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള ജാഗ്രത യുഡിഎഫിനുണ്ടായില്ല.

വോട്ടിംഗിലെ കുറവ് അനുകൂലമാവും. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും എല്‍ഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍കൂടിയായി ലോപ്പസ് മാത്യു പറഞ്ഞു.

വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് എന്‍ഡിഎയ്ക്കു അനുകൂലമാകുമെന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജി. ലിജിന്‍ ലാല്‍ പറഞ്ഞു.
30ന് കോട്ടയത്ത് എന്‍ഡിഎ സംസ്ഥാന നേതൃയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിലയിരുത്തും.


കോട്ടയത്ത് 65.61 ശതമാനം പോളിംഗ്

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പില്‍ 65.61 ശതമാനം പോളിംഗ്. 12,54,823 വോട്ടര്‍മാരില്‍ 8,23,237 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷവോട്ടര്‍മാരില്‍ 4,18,285 പേരും (68.85 ശതമാനം) 6,47,306 സ്ത്രീ വോട്ടര്‍മാരില്‍ 4,04,946 പേരും (62.56 ശതമാനം) 15 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ആറു പേരും (40 ശതമാനം) വോട്ടുരേഖപ്പെടുത്തി.

71.69 ശതമാനം രേഖപ്പെടുത്തിയ വൈക്കം നിയമസഭ മണ്ഡലമാണ് പോളിംഗില്‍ മുന്നില്‍. ഏറ്റവും കുറവ് പോളിംഗ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ് 62.27 ശതമാനം. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കണക്കാക്കാതെയുള്ള പോളിംഗ് കണക്കാണിത്. അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പില്‍ 11,658 പേര്‍ വീട്ടില്‍ വോട്ട് ചെയ്തു. 85 വയസു പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീട്ടില്‍ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8,982 പേരും ഭിന്നശേഷിക്കാരായ 2,676 പേരുമാണ് വോട്ട് ചെയ്തത്.

85 വയസ് പിന്നിട്ട, ഭിന്നശേഷി വിഭാഗത്തില്‍ വീട്ടില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനായി നല്‍കിയ 12 ഡി അപേക്ഷകളില്‍ 12,082 എണ്ണമാണ് വരണാധികാരി അംഗീകരിച്ചത്. ഇതില്‍ 9,321 അപേക്ഷകര്‍ 85 വയസു പിന്നിട്ടവരും 2,761 പേര്‍ ഭിന്നശേഷിക്കാരുമായിരുന്നു. വീട്ടില്‍ വോട്ട് ഏപ്രില്‍ 25നാണ് പൂര്‍ത്തിയായത്.

അവശ്യസര്‍വീസില്‍പ്പെട്ടവരില്‍ 307 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തില്‍പ്പെട്ട 575 പേരുടെ ഫോം 12 ഡി അപേക്ഷകളാണ് വരണാധികാരി അംഗീകരിച്ചിരുന്നത്. ഫോം 12 ല്‍ അപേക്ഷ നല്‍കിയ കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 656 പോളിംഗ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 65.61 ശതമാനം എന്നത് വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് ശതമാനമാണ്. 8,23,237 പേര്‍ പോളിംഗ് സ്റ്റേഷനില്‍ 26നു വോട്ട് രേഖപ്പെടുത്തി. അസന്നിഹിതരുടെ വീട്ടില്‍ വോട്ട്, പോസ്റ്റല്‍ ബാലറ്റ് വോട്ട് എന്നിവ 8,23,237 എന്ന കണക്കില്‍ ഉള്‍പ്പെടില്ല.