ഇന്നലെ ‘വിശ്രമദിനം’
Sunday, April 28, 2024 5:48 AM IST
കോട്ടയം: ഒന്നരമാസത്തെ തീവ്രപ്രചാരണത്തിനും വോട്ടെടുപ്പിനു ശേഷം സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും വിശ്രമ ദിനം. നല്ലതുപോലെ ഉറങ്ങാനും വിശ്രമിക്കാനും സിനിമ കാണാനും ബന്ധുവീടുകളില്‍ പോകാനുമൊക്കെ സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തി.

യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് വോട്ടെടുപ്പ് ദിവസം വൈകുന്നേരം മൂവാറ്റുപുഴയിലെ വീട്ടിലേക്കു പോയി. രാവിലെ നേതാക്കളും പ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിച്ച് വീട്ടില്‍ ചെലവഴിച്ച ഫ്രാന്‍സീസ് ജോര്‍ജ് ഉച്ചകഴിഞ്ഞ് കോട്ടയത്തെത്തി.

നേതാക്കളുമായി അവലോകനം നടത്തി.എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടൻ ക്ഷണിക്കപ്പെട്ട കല്യാണത്തിനുപോകുന്നതിനും മരണവീടുകളില്‍ പോകുന്നതിനും സമയം കണ്ടെത്തി. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിക്കുകയും മറ്റും ചെയ്ത് ഏറെ സമയവും കോട്ടയത്തെ വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ഭാര്യ ആന്‍ തോമസിനൊപ്പം സിനിമ കാണുന്നതിനും സമയം കണ്ടെത്തി.

എന്‍ഡിഎ സ്ഥനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി വോട്ടെടുപ്പ് ദിവസം രാത്രി കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങി. ഇന്നലെ എറണാകുളത്ത് സ്വകാര്യ സന്ദര്‍ശനം നടത്തി. സംഘടനാ, സമുദായ കാര്യങ്ങളുമായി ബന്ധപ്പെട്ടും ഏറെ നേരം സമയം ചെലവഴിച്ചു.

ഏറ്റവുമധികം പോളിംഗ് വൈക്കത്തെ
50-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഏറ്റവുമധികം പോളിംഗും കുറവ് പോളിംഗും നടന്ന പോളിംഗ് സ്റ്റേഷനുകള്‍ വൈക്കം നിയമസഭ മണ്ഡലത്തില്‍. വൈക്കം അക്കരപ്പാടം ഗവ. യുപിഎസിലെ 50-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്, 84.93 ശതമാനം. ഇവിടെ മൊത്തം 823 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 699 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

വൈക്കം വെള്ളൂര്‍ കെഎന്‍ആര്‍സിയിലെ 26-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്, 42.19 ശതമാനം. ഇവിടുത്തെ 301 വോട്ടര്‍മാരില്‍ 127 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.