പ്രതീക്ഷയോടെ മൂന്നു മുന്നണികളും
Sunday, April 28, 2024 5:36 AM IST
പാലാ: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനത്തില്‍ വന്ന ഗണ്യമായ കുറവ് മൂന്ന് മുന്നണികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ടെങ്കിലും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല. കഴിഞ്ഞ തവണത്തേക്കാളും 9.78 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. പാലാ നിയോജകമണ്ഡലത്തിലും കുറവ് വന്നിട്ടുണ്ട്. മൂന്ന് മുന്നണി കേന്ദ്രങ്ങളിലും കൂട്ടലും കിഴിക്കലും തകൃതിയായി നടക്കുന്നു.

മാണി സി. കാപ്പന്‍ എംഎല്‍എ (യുഡിഎഫ്)

പാലാ: വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് ഒരുതരത്തിലും ബാധിക്കില്ല. വോട്ടര്‍മാര്‍ നാട്ടില്‍ ഇല്ലാത്തത് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും ബാധിച്ചിട്ടുണ്ട്. പാലാ നിയോജകമണ്ഡലത്തില്‍ 25,000 വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. വളരെ നന്നായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു.

ടോബിന്‍ കെ. അലക്‌സ് (എല്‍ഡിഎഫ്)

പാലാ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ വിജയം 100 ശതമാനം ഉറപ്പാണ്. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് മുന്‍പേതന്നെ പ്രചാരണം ആരംഭിക്കുവാനും എല്ലായിടത്തും സാന്നിധ്യം ഉറപ്പാക്കാനും സ്ഥാനാര്‍ഥിക്ക് സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ എല്ലാവരെയുംതന്നെ ബൂത്തില്‍ എത്തിക്കാനും എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്.

സുരേഷ് ഇട്ടിക്കുന്നേല്‍ (ബിഡിജെഎസ്)

എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വിജയം 100 ശതമാനം ഉറപ്പാണ്. വളരെ നല്ല രീതിയില്‍ പ്രചാരണം നടത്താൻ സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളും കേരള സന്ദര്‍ശനവും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് എന്‍ഡിഎ യിലുള്ള വിശ്വാസം വര്‍ധിപ്പിച്ചതായി സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.