ചാത്തന്നൂർ : തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ട് മോദി വർഗീയ വിഷം തുപ്പുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മുസ്ലീംങ്ങൾക്ക് സ്വത്ത് വീതം വെച്ച് നൽകുമെന്ന മോദിയുടെ രാജസ്ഥാൻ പ്രസ്താവനബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാ ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചാത്തന്നൂർ കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ യോഗം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരെയും ഫാസിസത്തിനെതിരെയും സന്ധിയില്ലാ സമരം നടത്തുന്ന രാഹുൽ ഗാന്ധിയ്ക്കെതിരെ പിണറായി നടത്തുന്ന പ്രസ്താവനകളെ മോദി പിന്തുണയ്ക്കുന്നതിലൂടെ പിണറായി ആർക്ക് വേണ്ടിയാണ് വോട്ട് തേടുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു.എൻ.കെ, പ്രേമചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി എം.എം .നസീർ,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ. എ .അസീസ്, കേന്ദ്രകമ്മിറ്റി അംഗം കെ.ജയകുമാർ, ജെഎസ്എസ് -എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.സത് ജിത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എ. ഷുഹൈബ്, എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ, പ്രദീഷ് കുമാർ, സുഭാഷ് പുളിക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിജുവിശ്വരാജൻ,അഡ്വ.ലത മോഹൻദാസ് , ഇലക്ഷൻ കമ്മിറ്റി കൺവീനർ ഷാലു.വി.ദാസ് ,സുൾഫിക്കർ, വിഷ്ണു ,ശ്യം, സ്റ്റാലിൻ തുടങ്ങിയവർ പ്രസംഗിച്ചു.