കടുത്ത വേനൽ : കൃഷിനാശം സംഭവിക്കുന്ന മേഖലയിൽ സഹായം നൽകാൻ ബോ ർഡുകൾ തയാറാകണം
Sunday, May 5, 2024 12:56 PM IST
കൊല്ലം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂടുകാരണം വ്യാപകമായ തോതിൽ കൃഷിനാശം സംഭവിക്കുന്ന തോട്ടം മേഖലയിലെ ഏലം,തേയില,കാപ്പി,റബർ കർഷകരെയും തൊഴിലാളികളെയും അടിയന്തരമായി സഹായിക്കാൻ കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള സ്പൈസസ്,ടീ, കോഫി,റബർ ബോർഡുകൾ തയാറാകണമെന്ന് കേരള പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ സിഐടിയു ആവശ്യപ്പെട്ടു. മഴയുടെ കുറവും കടുത്ത ഉഷ്ണവും കേരളത്തിലെ തോട്ടം മേഖലയിലെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഈ നിലക്കുള്ള കൃഷിനാശം സംസ്ഥാനത്ത് അപ്രതീക്ഷിതമാണ്. കേരളത്തിൽ ഏഴ് ജില്ലകളിൽ ഏലത്തോട്ടങ്ങൾ ഉണ്ടെങ്കിലും 70ശതമാനം തോട്ടങ്ങളും ഇടുക്കിയിലാണ്.

ഇടുക്കിയിലെ ഏതാണ്ട് എല്ലാ തോട്ടങ്ങളിലും പകുതിയിലധികം ചെടികൾ ഇതിനകം കരിഞ്ഞ നിലയിലാണ്. സമാനമായ അവസ്ഥയാണ് തേയില, കാപ്പി തോട്ടങ്ങളിലും നിലനിൽക്കുന്നത്.
ഉയർന്ന ചൂടും ജലസേചന കുറവും കാരണം വരണ്ട നിലയിലുള്ള തേയില തോട്ടങ്ങളിൽ 30ശതമാനം വരെ തേയില ഉത്പാദനം ഇതിനകം കുറഞ്ഞു എന്നാണ് വിലയിരുത്തൽ.

കാപ്പി പൂക്കൾ ഉയർന്ന ചൂടിൽ പരക്കെ കൊഴിയുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സ്വാഭാവിക റബർ ലാറ്റക്സ് ഉത്പാദനവും വരണ്ട കാലാവസ്ഥ കാരണം കുത്തനെ കുറഞ്ഞ നിലയിലാണ്.

ഉയർന്ന ചൂടും മഴയുടെ കുറവും കാരണം തികച്ചും പ്രതികൂലമായ കാലാവസ്ഥയായതിനാൽ ഉൽപാദനം പരക്ക കുറഞ്ഞിട്ടും റബറിന്‍റെ വില വർധിപ്പിക്കാത്തതും കർഷകരുടെ പ്രതിസന്ധി വർധിപ്പിക്കുന്നു.

കാലാവസ്ഥാമാറ്റം തോട്ടം മേഖലയെ ബാധിച്ചെങ്കിലും നാളിതുവരെ ഏതെങ്കിലും നിലയ്ക്കുള്ള സഹായം കർഷകർക്ക് ലഭ്യമാക്കാൻ ഈ മേഖലയിലെ കേന്ദ്ര ഏജൻസികൾ ആയ വിവിധ ബോർഡുകൾ തയാറായിട്ടില്ല. പ്രതിസന്ധിയിലായ തോട്ടം മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തിയില്ലെങ്കിൽ തോട്ടം മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാവും.

വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ തോട്ടം മേഖലയിലെ സ്പൈസസ്,ടീ,കോഫി,റബർ ബോർഡുകൾക്ക് നോഡൽ വകുപ്പായ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പും, കൃഷി വകുപ്പും നിർദ്ദേശം നൽകണമെന്നവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാർക്ക് സിഐടിയു നിവേദനം നൽകി.
വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള പ്ലാ‍ന്‍റേഷൻ ലേബർ ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്‍റ് എസ്. ജയമോഹനും ജനറൽ സെക്രട്ടറി കെ .കെ. ജയചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.