ചാത്തന്നൂരിൽ ഗുണ്ടാ ആക്രമണങ്ങൾ തുടരുന്നു; ജനം ഭീതിയിൽ
Friday, May 3, 2024 11:29 PM IST
ചാത്തന്നൂർ : ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും ആക്രമണം തുടരുന്നു. ജനങ്ങൾ ഭീതിയിൽ. ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറക്കര, ഉളിയനാട്, മീനാട്, പ്രദേശങ്ങളിൽ മയക്കുമരുന്ന് മാഫിയകൾ വിലസുകയാണ്.

കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടയിൽ മയക്കുമരുന്ന് സംഘങ്ങൾ നിരവധി സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണങ്ങൾ നടത്തിയത്.
പോലീസ് അന്വേഷണത്തിൽ പരസ്പരം ബന്ധമുള്ള സംഘങ്ങളാണ് എന്ന് തെളിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടൽ മൂലം ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയുന്നില്ല.

ചാത്തന്നൂർ പോലീസ് സ്റ്റേഷന്‍റെ വിളിപ്പാടകലെ യാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് തവണ മയക്കുമരുന്ന് സംഘങ്ങൾ മാരകായുധങ്ങളുമായി എത്തിആക്രമണം നടത്തിയത്.

സദാചാര പോലീസ് ചമഞ്ഞ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയേയും ഭാവിവരനെയും പരസ്യമായി ആണ് ജാതിപേര് വിളിച്ചു പരസ്യവിചാരണ ചെയ്തു ആക്രമണം നടത്തിയത്. ചാത്തന്നൂർ ബ്ലോക്കിന് സമീപം യാതൊരു പ്രകോപനവും കൂടാതെയുള്ള ആക്രമണം വരെ നടന്നു കഴിഞ്ഞു.

മീനാട് ധർമശാസ്താ ക്ഷേത്രത്തിലെ കമ്മിറ്റി ഭാരവാഹിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു ഉത്സവം അലങ്കോലമാക്കാൻ ശ്രമിച്ചവർ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കൊലവിളിയുമായി നടക്കുന്നു.

ശക്തമായ പോലീസ് ഇടപെടലിന്‍റെ അഭാവം മൂലമാണ് ചാത്തന്നൂർ ചിറക്കര മേഖലയിൽ ലഹരി സംഘങ്ങൾ ആക്രമണം നടത്തുന്നത്.

ലഹരിസംഘങ്ങൾ പരസ്യമായി ആയുധങ്ങളുമായി ഏറ്റുമുട്ടുന്നതെന്ന ആക്ഷേപവും നാട്ടുകാർ പറയുന്നുണ്ട്.

പോലീസിന്‍റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് മീനാട് ഭാഗത്ത് പ്രദേശവാസികൾ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ആക്രമണം തുടരുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭീതിയിലാണ്.