ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ; ഒരാള്‍ക്ക് ഗുരുതരപരിക്ക്
Saturday, May 4, 2024 10:38 PM IST
കടയ്ക്കല്‍ : ചിതറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അരിപ്പയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികൻ മരിച്ചു.

അരിപ്പ ചെറുതോട്ടത്തില്‍ വീട്ടില്‍ സഖറിയ (68) യാണ് മരിച്ചത്.സഖറിയക്കൊപ്പം സ്കൂട്ടറില്‍ ഉണ്ടായിരുന്ന മുബാറക് എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒന്‍പതുമണിയോടെ അരിപ്പ അമ്മേയമ്പലം ശിവക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. വളവ് തിരിയവെ നിയന്ത്രണംവിട്ട സ്കൂട്ടര്‍ ജീപ്പില്‍ ഇടിക്കുകയായിരുന്നു എന്നാണു വിവരം.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സഖറിയായേയും, മുബാറക്കിനെയും നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സഖറിയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ചിതറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അന്നമ്മ മാത്യുവാണ് മരിച്ച സഖറിയായുടെ ഭാര്യ. മക്കൾ: മഞ്ജു മാത്യു, മേരി മാത്യു, മനിൽ മാത്യു.