കടുത്തചൂട് : കാർഷിക വിളകൾ നശിച്ചു; കുടിവെള്ള വ്യാപാരം വ്യാപകം
Sunday, May 5, 2024 12:56 PM IST
കൊട്ടാരക്കര: കിഴക്കൻ മേഖലയിൽ ജലക്ഷാമം അതിരൂക്ഷമായി.കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി. കുടിവെള്ളത്തിനായി സാധാരണ ജനങ്ങൾ നെട്ടോടമോടുകയാണ്. എല്ലാ ജലസ്രോതസുകളും വറ്റിവരണ്ടു.

ഗ്രാമ - നഗര വ്യത്യാസമില്ലാതെ കുടിവെള്ള വ്യാപാരം തകൃതിയായി നടന്നു വരുന്നു. 500 ലിറ്ററിന്‍റെ ഒരു ടാങ്ക് വെള്ളത്തിന് 800 രൂപ വരെയാണ് ഈടാക്കി വരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെയാണ് ഇവരുടെ പ്രവർത്തനം. ഇവർ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണോ എന്നു പരിശോധിക്കാൻ പോലും നടപടികളില്ല.

പലഏജൻസികളും കനാൽവെള്ളവും പാറമടകളിൽ കെട്ടികിടക്കുന്ന വെള്ളവും വിറ്റ് കാശാക്കി വരികയാണ്. ഹോട്ടലുകളിലും മറ്റും ഇത്തരം വെള്ളം ഉപയോഗിച്ചു വരുന്നു.ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ഒത്താശയോടെയാണ് ഇത് നടന്നു വരുന്നതെന്നാണ് പ്രധാന ആരോപണം. റവന്യു ,പോലീസ് അധികൃതരും കണ്ണടക്കുന്നു. ഈ മലിനജലത്തിന്‍റെ ഉപയോഗം വേനൽ കാല പകർച്ചവ്യാധികൾക്ക് കാരണമായേക്കുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. കിണറുകളെല്ലാം വറ്റിവരണ്ടു.

ജലസ്രോതസുകളായ കുളങ്ങളിലും തോടുകളിലുമൊന്നും വെള്ളമില്ല. വേനലാരംഭത്തിൽ തുറന്നു വിട്ട ഉപകനാലുകളിൽ ഇപ്പോൾ നീരൊഴുക്കില്ല. കോട്ടാത്തല ഭൂതത്താൻ മുകൾ, ഉഗ്രൻ കുന്ന്, വെണ്ടാർ, മാവടി അംബേദ്കർ കോളനി, ലക്ഷം വീട്, പാത്തല, പൊങ്ങൻ പാറ, മൈലംകുളം, കോട്ടാത്തലവയലിക്കട, തേവലപ്പുറം കിഴക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ഉയർന്ന മേഖലകളിലുള്ളവരെല്ലാം തലച്ചുമടായി വെള്ളമെത്തിച്ചു വരികയാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ള വിതരണ പദ്ധതികളും കാര്യക്ഷമമല്ല.ചില പഞ്ചായത്തുകൾ കുടിവെള്ളം കിട്ടാക്കനിയായിട്ടും പദ്ധതി നടപ്പിലാക്കിയിട്ടുപോലുമില്ല. ഗ്രാമീണ മേഖലകളിൽ നടപ്പിലാക്കിയ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളൊന്നും ഫലപ്രദമല്ല.

ഗ്രൗണ്ട് വാട്ടർ അഥോറിറ്റി നിർമിച്ച കുഴൽ കിണറുകൾ മാസങ്ങൾക്കകം തകരാറിലാവുകയായിരുന്നു.ജലക്ഷാമം മൂലം കാർഷിക മേഖല തകർന്നടിഞ്ഞു എന്നു തന്നെ പറയാം.ഏലാ നിലങ്ങളിലെയും കരഭൂമിയിലെയും കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി.ഏത്തവാഴകളും തൈ തെങ്ങുകളുമെല്ലാം ഒടിഞ്ഞു വീഴുകയാണ്. അടുത്ത കാലത്തൊന്നും കാർഷിക നഷ്ടത്തിൽ നിന്നും കരകയറാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. കടക്കെണിയിലാണ് ഇവരെല്ലാം.