Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌ധമായ കടൽ... മഴയ്ക്ക് ഇത്രയും അഹങ്കാരം പാടുണ്ടോ, സന്ദർഭം മനസിലാക്കി പെരുമാറാൻ അറിയില്ലേ? ഇതിനൊക്കെ പുറമേ ലെക്കും ലെഗാനുമില്ലാതെ വീശിയടിക്കുന്ന കാറ്റും. ജീവനില്ലാത്ത ഒരു ശരീരത്തിന് മുന്നിൽ കാറ്റും മഴയും കടലും എല്ലാം ആറാടി. ഒരു മരണവീട്ടിൽ ഇങ്ങനൊക്കെ നടക്കുമോ‍? ഒരു തരിപ്പ് അങ്ങ് കയറിയിട്ട് തിരിച്ചിറങ്ങി പോകുന്നില്ല.

ഈ.മ.യൗവിൽ വിരിഞ്ഞതത്രയും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍റെ "മരണ' ഭാവനകളാണ്. അത് നിങ്ങളെ കൊല്ലാതെ കൊല്ലും, ഇടയ്ക്കൊക്കെ ചിരിപ്പിക്കും. മരണവീട്ടിൽ എന്തോന്നിത്ര ചിരിക്കാനെന്നല്ലേ, അതൊക്കെയുണ്ട്... എത്രയോ ആൾക്കാരാണ് അവിടെ വന്നുപോകുന്നത്. അവരെയെല്ലാം നിരീക്ഷിച്ചാൽ ഒരു സിനിമയുണ്ടാകുമോ. ഒന്നല്ല ഒരുപാട് കഥകൾ അവിടുത്തെ കാഴ്ചകളിൽ നിന്നും അടർത്തിയെടുക്കാമെന്ന് ഈ.മ.യൗ കണ്ടാൽ മനസിലാകും.



അരണ്ട വെളിച്ചം ചിത്രത്തെ ആകമാനം പൊതിഞ്ഞിട്ടുണ്ട്. എന്നിട്ടും തെളിച്ചമുള്ള ചിന്തകളാണ് ചിത്രം സമ്മാനിക്കുന്നത്. തിരിച്ചുവരവിന്‍റെയും കിന്നാരം പറച്ചിലിന്‍റെയും ചിരിയുടെയും ഇടയിലൂടെ മരണം പതിയെ ആ വീട്ടിലേക്ക ചെന്നു കയറുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. പെണ്ണമ്മയുടെ (പോളി വൽസൻ) നിർത്താതെയുള്ള നിലവിളി ഹോ... ശരിക്കും അന്പരക്കും. ഈശിയുടെ (ചെന്പൻ വിനോദ്) അപ്പൻ വാവച്ചനെ മരണം തട്ടിയെടുത്തത് വീട്ടിൽ താറാവ് കറിയും ചോറുമെല്ലാം പാകമായിരിക്കുന്ന അവസ്ഥയിലാണ്. വീട്ടിൽ സന്തോഷം തളംകെട്ടി നിൽക്കുന്ന ചുറ്റുപാടിൽ നിന്നും ദുഃഖത്തിന്‍റെ കടലിലേക്ക് ഒറ്റ നിമിഷം കൊണ്ടൊരു മലക്കം മറിച്ചിൽ.

അപ്പന്‍റെ മരണത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന മകനെ സംവിധായകൻ ഇവിടെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇനി അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിൽക്കുന്പോൾ ഈശിയുടെ ഭാര്യ അയൽവീടുകളിലേക്ക് ഓടുകയാണ്. കീ കൊടുത്ത പോലൊരു ഓട്ടം. ഉറക്കം പിടിച്ച രാത്രി പോലും കണ്ണും തിരുമ്മി ഈശിയുടെ വീട്ടുമുറ്റത്തെത്തി. വാവച്ചനു ചുറ്റും വേണ്ടപ്പെട്ടവരുടെ നിലവിളി ഉയർന്നു കൊണ്ടേയിരുന്നു. ഭാര്യ പെണ്ണമ്മയുടെ കരച്ചിൽ ചിരി നിറയ്ക്കുന്നുമുണ്ട്. മരിച്ചാലും മറക്കാത്ത ചിലതെല്ലാമുണ്ടെന്ന് പെണ്ണമ്മ കാണിച്ചു തരുന്നുണ്ട്. അവസരങ്ങൾ കുത്തുവാക്കുകളായി പെണ്ണമ്മയുടെ നാവിൽ നിന്നും അടർന്നു വീഴുന്പോൾ അതു കൊള്ളേണ്ടയിടത്ത് കൃത്യമായി കൊള്ളുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.



പശ്ചാത്തലത്തിൽ അലിഞ്ഞ് ചേർന്ന മഴയുടെയും കാറ്റിന്‍റെയും ശബ്ദവും കടലിന്‍റെ ഇരന്പലും പിന്നെ ഇടയ്ക്കിടെ കടന്നുവരുന്ന നിശബ്ദതയുമെല്ലാം മരണവീടിന്‍റെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു. എല്ലാ ശബ്ദങ്ങളും കൂടി മനസിൽ മരവിപ്പിന്‍റെ കൂട് പണിത് രണ്ടു മണിക്കൂർ നേരത്തേക്ക് സ്വസ്ഥത തന്നില്ലായെന്ന് പറയുന്നതാവും ശരി. മരണം അറിയിക്കലും ശവപ്പെട്ടി മേടിക്കലും ബാൻഡുകാരെ വിളിക്കലുമെല്ലാം എത്രപെട്ടെന്നാണ് അവിടെ നടന്നത്.

മരണവീട്ടിലേക്കെത്തിയ അയൽക്കാരെ മാത്രംവച്ച് വേണമെങ്കിലും ഒരു പടം പിടിക്കാം. എത്ര വിചിത്ര സ്വഭാവമുള്ള ആൾക്കാരാണ് ഓരോരുത്തരും. പഞ്ചായത്ത് മെന്പറായി എത്തിയ വിനായകൻ ജീവിക്കുകയായിരുന്നു. കൂട്ടുകാരന്‍റെ അപ്പനെ അടക്കാനുള്ള ഒരുക്കങ്ങളെല്ലാം ഓടി നടന്നു ചെയ്യുന്ന മെന്പറെ കാണുന്പോൾ സങ്കടം തോന്നും. നിസഹായ അവസ്ഥയിൽ കക്ഷി നടത്തുന്ന ഒരു പ്രസംഗമുണ്ട്. ആ ഒരൊറ്റ രംഗം മതി പുള്ളി എത്രമേൽ ആഴത്തിൽ ആ കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട് എന്നു മനസിലാക്കാൻ. പി.എഫ്.മാത്യൂസിന്‍റെ തിരക്കഥ ലിജോ ജോസ് പെല്ലിശേരിയുടെ മനസിലേക്ക് ഇരച്ചു കയറിയിട്ടുണ്ടാകണം. അല്ലാതൊരിക്കലും ഇത്രമേൽ സ്വഭാവികമായി മരണത്തെ ചിത്രീകരിക്കാനാവില്ല.



വികാരിയച്ചനായി എത്തിയ ദിലീഷ് പോത്തൻ ഡിറ്റക്ടീവ് നോവലുകൾ വായിച്ചിട്ടുള്ള തന്‍റെ നിരീക്ഷണപാടവം മരണവീട്ടിൽ കാണിക്കുന്പോൾ എങ്ങനെ ചിരിക്കാതിരിക്കും. ഇന്നത്തെ കാലഘട്ടത്തിന്‍റെ എല്ലാവിധ കുഴപ്പങ്ങളും മരണമുഖത്ത് നിന്നും വായിച്ചെടുക്കാൻ പാകത്തിനാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടുകാരുടെ നാവും പിറകെ വരുന്ന ദുരൂഹതകളും മരിച്ചാൽ പോലും ഒരാളെ വെറുതെ വിടില്ലായെന്ന് സിനിമ പറയാതെ പറയുന്നു. രണ്ടു മരണങ്ങൾ മുന്നിൽ കാട്ടിയാണ് മനുഷ്യമനസുകളെ സംവിധായകൻ അളക്കുന്നത്. ഷൈജു ഖാലിദ് സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും മനസറിഞ്ഞ് കാമറ ചലിപ്പിച്ചപ്പോൾ മരണം ഒരു ഫ്രെയിമിൽ നിന്നും മറ്റൊരു ഫ്രെയിമിലേക്ക് ഒഴുകി നടന്നു.



മൃതദേഹം അടക്കം ചെയ്യാൻ തടസങ്ങൾ കൂടുന്നതോടെ ഈശിയുടെ താളം തെറ്റുന്ന കാഴ്ച അവസാന നിമിഷങ്ങളിൽ പ്രേക്ഷകരുടെ മനസിനെ പിടിച്ചുലയ്ക്കും. തനിയെ സംസാരിച്ചുകൊണ്ട് വീടിന്‍റെ അകത്തേക്ക് കയറി, പുറത്തേക്ക് ഇറങ്ങുന്ന ഈശി അറിയാതെ അപ്പനായി മാറുന്പോൾ നിസഹായതയുടെ ആൾരൂപത്തിന് ഇത്രയേറെ പരിമിതികളോ എന്നു ചിന്തിച്ച് പോകും. ചെന്പൻ വിനോദ് നിറഞ്ഞാടുകയായിരുന്നു, ഇതുവരെ ആടാത്തൊരു ആട്ടം.

ക്ലൈമാക്സിനോട് അടുക്കുന്പോൾ ഈശി ചെയ്തു കൂട്ടിയ കാര്യങ്ങൾ മറക്കാൻ പറ്റില്ല. ഒരുതരം വിങ്ങലും അന്പരപ്പും തരിപ്പുമെല്ലാം ഒരുമിച്ച് മനസിലേക്ക് ഇരച്ചു കയറിയതുപോലെ. അത്രമേൽ ആഴത്തിലാണ് കഥാന്തരീക്ഷം പ്രേക്ഷകന്‍റെ ഉള്ളിലേക്ക് കയറിക്കൂടുന്നത്.

(കണ്ടറിയേണ്ട കാഴ്ചകൾ, കണ്ടു തന്നെ അറിയണം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.