Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ്ങളാണ് ടിനു പാപ്പച്ചൻ ജോയ് മാത്യു കൂട്ടുകെട്ടിന്‍റെ "ചാവേർ" വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്.

കണ്ണൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ഉടനീളം മലയാളികൾക്ക് ചിരപരിചിതമായ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരുണ്ട മുഖം പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രത്യയശാസ്ത്ര നിബദ്ധമായ അക്രമരാഷ്ട്രീയത്തിന് പിന്നാലെ പോകുന്ന ജീവിതങ്ങളുടെ നിരർഥകതയാണ് ചലച്ചിത്രത്തിന്‍റെ പ്രതിപാദ്യം.

ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വന്ന മിക്കവരുടെയും കഥ മലയാളികൾക്കറിയാവുന്നതിനാൽ കാഴ്ചക്കാരിൽ ഭൂരിപക്ഷത്തിനും സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടാവില്ല.

കുഞ്ചാക്കോ ബോബന്‍റെ അശോകനും, ആന്‍റണി വർഗീസിന്‍റെ കിരണും, അർജുൻ അശോകന്‍റെ അരുണുമാണ് സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങൾ.



പാർട്ടി മുന്നോട്ടുവയ്ക്കുന്ന പ്രത്യയ ശാസ്ത്രത്തിനുവേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന വ്യക്തിയാണ് അശോകനെങ്കിൽ, ഒരു കെണിയിൽ എന്നതുപോലെ ഒരു പ്രത്യേക സാഹചര്യത്തിൽ കൊലയാളി സംഘത്തിനൊപ്പം അകപ്പെടുന്നയാളാണ് മെഡിക്കൽ വിദ്യാർത്ഥിയായ അരുൺ.

ചതിയിൽ പെട്ട് കൊലക്കത്തിക്ക് ഇരയാകുന്ന തെയ്യം കലാകാരനാണ് കിരൺ. പാർട്ടി ആവശ്യപ്പെട്ടാൽ ആരെയും കൊലപ്പെടുത്താൻ മടിയില്ലാത്ത നിഷ്ഠൂരനായ ഒരു കൊലയാളിയാണ് കുഞ്ചാക്കോ ബോബന്‍റെ അശോകൻ എന്ന കഥാപാത്രം.

അത്തരമൊരു കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാനുതകുന്ന വ്യത്യസ്തമായ ഒരു പരിവേഷമാണ് കുഞ്ചാക്കോ ബോബനുള്ളത്.

പ്രമേയവും സാങ്കേതിക മികവും സംവിധാനവും അവതരണവും കൊണ്ട് ശ്രദ്ധേയമാണെങ്കിലും കടുത്ത വിമർശനങ്ങളാണ് ചാവേർ എന്ന ചലച്ചിത്രത്തിന് ആദ്യ മണിക്കൂറുകൾ മുതൽ നേരിടേണ്ടിവന്നത്.

എന്നാൽ, അത്തരം വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇവിടെ സ്ഫോടനാത്മകമായി മാറുന്നത്.

പാർട്ടി ആവശ്യപ്പെട്ടാൽ എന്ത് നിഷ്ടൂര കൃത്യത്തിനും മടികാണിക്കാത്ത ഒരു സ്ഥിരം കുറ്റവാളി, ഒരിക്കൽ താൻ ചെയ്ത കൊലപാതകം ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യത്തിന്‍റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയുകയാണ്.

പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് അടിയറവ് വച്ചിരുന്ന അയാളുടെ മസ്തിഷ്‌കം യാഥാർഥ്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്.

ഒരു തിരിച്ചുവരവില്ലാത്ത ഘട്ടത്തിൽ താനെത്തി എന്ന അയാളുടെ തിരിച്ചറിവും അതിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയുടെ കഥാതന്തു.

ആരുടെയൊക്കെയോ കളിപ്പാവകളായിരുന്നു താനും കൂട്ടാളികളും എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം കൈവിട്ടുപോകുന്നു. എങ്കിലും, യാതൊരുവിധ മനസറിവുമില്ലാതെ തങ്ങൾക്കൊപ്പം വന്നുചേരുന്ന അരുണിനെ ഏതുവിധേനയും രക്ഷപെടുത്താൻ അവർ കഴിവതും പരിശ്രമിക്കുന്നുമുണ്ട്.

പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടെങ്കിലും നന്മയുടെ കണികകൾ തീർത്തും നഷ്ടപ്പെടാത്ത പച്ച മനുഷ്യരായാണ് ചലച്ചിത്രത്തിലെ കഥാപാത്രങ്ങളിൽ ഏറിയ പങ്കും പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ, അവരെ നയിക്കുന്ന ചിലർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി അണികളെ ദുരുപയോഗിക്കാൻ മടികാണിക്കാത്തവരാണ് എന്ന സന്ദേശവും ചലച്ചിത്രം നൽകുന്നു.

രക്‌തം കണ്ട് അറപ്പുമാറിയ കൊടുംകുറ്റവാളികൾക്കിടയിൽ അകപ്പെടുന്ന ചില പാവം മനുഷ്യരുടെ നിസഹായതയും സിനിമ എടുത്തുകാണിക്കുന്നുണ്ട്.

ആന്‍റണിയുടെ കഥാപാത്രവും ദീപക് പറമ്പോൽ അവതരിപ്പിച്ച കഥാപാത്രവും അത്തരത്തിൽ കാഴ്ചക്കാരുടെ മനസിൽ തങ്ങിനിൽക്കും. ഒ

രു വലിയ ഇടവേളയ്ക്ക് ശേഷം ചെറുതെങ്കിലും ശക്തമായ ഒരു വേഷവുമായി സംഗീത സിനിമയിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നു. മുൻനിര താരങ്ങൾക്കൊപ്പം മനോജ് കെ.യു., സജിൻ ഗോപു തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കി.

ദൃശ്യത്തിനും ശബ്ദത്തിനും വലിയ പ്രാധാന്യം നൽകിയാണ് ടിനു പാപ്പച്ചൻ ചാവേറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിന്‍റോ ജോർജിന്‍റെ ഛായാഗ്രഹണവും, ജസ്റ്റിൻ വർഗീസിന്‍റെ പശ്ചാത്തല സംഗീതവും ചലച്ചിത്രത്തിന്‍റെ എടുത്തുപറയത്തക്കതായ സവിശേഷതകളാണ്.

നെടുനീളൻ ഡയലോഗുകൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെ കഥപറയുന്ന വേറിട്ട ശൈലിയാണ് ചാവേറിന്‍റേത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥ ആ ശൈലിക്ക് യോജിച്ച വിധത്തിൽ തയ്യാറാക്കിയിരിക്കുന്നു.

സിനിമയുടെ വ്യത്യസ്തതയെ ഉൾക്കൊള്ളാൻ മടിയുള്ളവർക്ക് ആസ്വദിക്കാൻ വൈഷമ്യം നേരിട്ടേക്കാം. സിനിമ അവതരിപ്പിക്കുന്ന പ്രമേയം കല്ലുകടിയായി അനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രത്യേക കൂട്ടരും ചലച്ചിത്രത്തിനെതിരെ രംഗത്തുവരാനിടയുണ്ട്.

എന്തുതന്നെയായാലും, അക്രമരാഷ്ട്രീയത്തിന്‍റെ കൊടുക്കൽ വാങ്ങലുകൾക്കിടയിൽ ബലിയാടുകളാകുന്ന നിരവധി ജന്മങ്ങൾക്ക് ഈ സിനിമ ഒരു ശക്തമായ ഓർമ്മപ്പെടുത്തലാണ്.

വിനോദ് നെല്ലയ്ക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.