Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
സമൂഹത്തിലേക്ക് വിരൽചൂണ്ടി എസ് ദുർഗ
തലതിരിഞ്ഞ ആചാരങ്ങൾക്കു നേരെ കാമറയും തലതിരിക്കുകയാണ് "എസ് ദുർഗ' എന്ന ചിത്രത്തിൽ. ചിത്രത്തിന്‍റെ തുടക്കത്തിൽ കാട്ടുന്ന തലതിരിഞ്ഞ ഷോട്ടുകൾ... അതിലുണ്ടായിരുന്നു സനൽ കുമാർ ശശിധരൻ എന്ന സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നതിന്‍റെ ആകെ തുക.
എന്തുകൊണ്ടാണ് എസ് ദുർഗ വിവാദങ്ങളുടെ പിടിയിൽ അകപ്പെട്ടതെന്ന് തുടക്കം കാണുന്പോൾ തന്നെ മനസിലാവും. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ സിനിമയെന്ന മാധ്യമത്തെ ഉപയോഗിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുമുണ്ട്. സനൽ കുമാർ ശശിധരന്‍റെ ചിത്രമാണോ, എങ്കിൽ അത് വല്ലാത്തൊരു അനുഭവമായിരിക്കുമെന്ന് അടക്കം പറയുന്നവർ കൂടിക്കൂടി വരികയാണ്. അതേ, പുള്ളി വല്ലാത്ത പടങ്ങളെ എടുക്കാറുള്ളു... പലരും പറയാൻ മടിക്കുന്ന... ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശരികേടുകൾ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങൾ. ആ ഗണത്തിലേക്കാണ് എസ് ദുർഗയും എത്തിയിരിക്കുന്നത്.
സമൂഹത്തിൽ നിരവധി അനാചാരങ്ങൾ നിലനിൽക്കുന്ന വർത്തമാനകാലത്താണ് ദുർഗയെന്ന പെണ്‍കുട്ടിയെ പ്രേക്ഷക സമക്ഷത്തിലേക്ക് സംവിധായകൻ വിട്ടുകൊടുക്കുന്നത്. ദുർഗാദേവി പ്രീതിക്കായി ശൂലം തറയ്ക്കുന്ന ആചാരങ്ങൾ കാട്ടിയാണ് ചിത്രം തുടങ്ങുന്നത്. അവിടുന്ന് കാമറ നേരെ പോകുന്നത് രാത്രിയിൽ റോഡരികിൽ ആരെയോ കാത്തുനിൽക്കുന്ന ഒരു പെണ്‍കുട്ടിയുടെ അടുത്തേക്കും. അവളുടെ പേരും ദുർഗ (രാജശ്രീ പാണ്ഡെ). രണ്ടു ദുർഗമാരെ രണ്ടറ്റത്ത് നിർത്തിയാണ് സംവിധായകൻ പറയാനുള്ളത് പറഞ്ഞ് തുടങ്ങുന്നത്.
കബീറുമൊത്ത് (കണ്ണൻ നായർ) ഒളിച്ചോടാനുള്ള നിൽപ്പായിരുന്നു ദുർഗയുടേത്. അവൻ വന്നതോടെ പിന്നെ ഓട്ടം തുടങ്ങി... റെയിൽവേ സ്റ്റേഷനിലെത്താനായി വണ്ടികൾക്ക് കൈകാണിച്ച് ഒടുവിൽ തളർന്ന് നിൽക്കുന്പോൾ ഒരു ഒമ്നി വാൻ അവർക്കു മുന്നിൽ നിർത്തും. പിന്നീട് അങ്ങോട്ട് യാത്രയാണ്... സദാചാര പോലീസിംഗും മനുഷ്യ മനസിലെ ദുർവിചാരങ്ങളുമെല്ലാം ആ യാത്രയിൽ തലപൊക്കി തുടങ്ങും. ആ വാഹനത്തിനുള്ളിലെ കുഞ്ഞു ദുർഗാദേവിയുടെ രൂപത്തിന് മുന്നിൽ അവർ ദുർഗയെന്ന പെൺകുട്ടിയെ വേട്ടയാടുകയാണ് വാക്കുകൾ കൊണ്ട്... ചിരികൾ കൊണ്ട്... പിന്നെ ചില നോട്ടങ്ങൾകൊണ്ട്.
എത്രയോ ചോദ്യങ്ങളാണ് സമൂഹ മനസാക്ഷിയോട് സംവിധായകൻ ചോദിക്കുന്നത്. നിസഹായതയുടെ മുഖങ്ങളായി കബീറും ദുർഗയും അവർക്കു മുന്നിൽ വല്ലാതെ വിയർക്കുന്നുണ്ട്. രക്ഷപ്പെടണം പക്ഷേ, മാർഗങ്ങളില്ല... ഇതിനിടയിലേക്ക് കടന്നുവരുന്ന പോലീസുകാരാകട്ടെ ഒന്നുമറിയാത്തവരെ പോലെ പൊട്ടൻകളിക്കുകയാണ്. കേരളത്തിലെ പോലീസുകാർ ഇത്ര പൊട്ടന്മാരാണോ എന്നത് വേറെ കാര്യം. തിരക്കഥയില്ലാത്ത സിനിമയിൽ പോലീസുകാരുടെ കാര്യം പറയുന്പോൾ മാത്രം എന്തോ എഴുതിയ പോലൊരു തോന്നൽ.
അന്പലത്തിൽ ഉത്സവാഘോഷം കെങ്കേമമായി നടക്കുന്പോൾ അതേ രാത്രിയിൽ രണ്ടുപേർ പുതിയ ജീവിതം തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ്. അവിടെ ആഘോഷം... ഇവിടെ നെട്ടോട്ടം... കാമക്കണ്ണുള്ള രാക്ഷസന്മാരുടെ കരവലയത്തിൽ നിന്നും രക്ഷപ്പെടാനായി കബീറും ദുർഗയും നന്നേ പാടുപെടുന്നുണ്ട്. അവരുടെ നിസഹായതയുടെ മറപറ്റി വരുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ത്രില്ലും കൂട്ടുന്നുണ്ട്. ഇന്‍റവെൽ ഇല്ലാത്ത സിനിമയിലെ നിർബന്ധിത ഇന്‍റർവെൽ ചിത്രത്തിന്‍റെ സുഗമമായ ഒഴുക്കിന് തടയിടുന്നുണ്ട്. രാത്രിയുടെ ഭംഗി വേണ്ടുവോളം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ പ്രതാപ് ജോസഫ് ശ്രമിച്ചിട്ടുണ്ട്. മറ്റ് ലൈറ്റിംഗുകളുടെ അകന്പടിയില്ലാതെ രാത്രിയെ കൃത്രിമത്വമില്ലാതെ എസ് ദുർഗയിൽ കാണാം.
പുതുമുഖങ്ങൾ നെഗറ്റീവ് ടച്ചുള്ള വേഷങ്ങൾ സന്ദർഭോചിതമായി കൈകാര്യം ചെയ്തപ്പോൾ പ്രേക്ഷകർക്ക് ഇനിയെന്ത് സംഭവിക്കും എന്നുള്ള ആകാംക്ഷ കൂടിക്കൂടി വന്നു. ചിത്രത്തിൽ കബീറും ദുർഗയും മാത്രമല്ല അവരെ കാണുന്ന പ്രേക്ഷകരുടെ മുഖവും ഭീതിയുടെ നിഴലിലേക്ക് വീഴും. രക്ഷപെടലും അകപ്പെടലും ഈ യാത്രയ്ക്കിടെ സംഭവിക്കുന്നുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തു നിന്നും ആളനക്കമുള്ള സ്ഥലത്തെത്തുന്പോഴും സഹായത്തിനായി ഒരു കൈ നായികയ്ക്കും നായകനും നേരെ ഉയരുന്നില്ല. കണ്ണൻ നായരും രാജശ്രീ പാണ്ഡെയും നിസഹായതയുടെ അവസ്ഥകളെ കൃത്രിമത്വം ലവലേശമില്ലാതെ പകർന്നാടിയപ്പോൾ സമൂഹത്തിലെ ദുർമുഖങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്താൻ പുതുമുഖങ്ങളുടെ ചടുലമായ പകർന്നാട്ടം കൊണ്ട് സാധിക്കുകയും ചെയ്തു.
ദേവപ്രീതി നടത്തി അനുഗ്രഹം വാങ്ങിയാലും സ്ത്രീകൾ ഈ നാട്ടിൽ സുരക്ഷിതരല്ലായെന്നുള്ള മുന്നറിയിപ്പാണ് സംവിധായകൻ നൽകുന്നത്. ചിരിച്ച് മറിഞ്ഞ് ആസ്വദിച്ച് ഒരിക്കലും എസ് ദുർഗ കണ്ട് തീർക്കാൻ സാധിക്കില്ല. തീർത്തും അസ്വസ്ഥമായ മനസുമായി മാത്രമേ സിനിമ കണ്ടിറങ്ങാൻ കഴിയൂ. ഈ അസ്വസ്ഥതകൾ തന്നെയാണ് എസ് ദുർഗയെ വിവാദങ്ങളുടെ വലയത്തിൽ നിർത്തിയതും. എന്തായാലും ആ വലയം പൊട്ടിച്ച് വളരെ കുറച്ച് തിയറ്ററുകളിൽ എസ് ദുർഗ എത്തിയിട്ടുണ്ട്. കാണേണ്ടവർക്ക് കാണാം അസ്വസ്ഥത നിറഞ്ഞ മനസുമായി തിരികെ ഇറങ്ങാം.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.