Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കുടുകുടെ ചിരിപ്പിക്കും തരംഗം...!
നിഷ്കളങ്കത എല്ലാവരിലും ഉണ്ട്. പക്ഷേ, അവൻ എപ്പോഴാണ് പുറത്തേക്ക് ചാടുകയെന്ന് പറയാൻ പറ്റില്ല. എപ്പോഴെങ്കിലും ചാടും, അതുറപ്പാണ്. തരംഗത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും ഈ നിഷ്കളങ്കത കാണാൻ സാധിക്കും. അവ കൃത്രിമത്വം ഇല്ലാതെ സ്ക്രീനിൽ കാട്ടാൻ യുവസംവിധായകൻ ഡൊമിനിക്ക് അരുണിന് കഴിഞ്ഞതോടെ തരംഗം മറ്റുള്ളവർക്കിടയിലും പുതുതരംഗമായി മാറിത്തുടങ്ങിയിട്ടുണ്ട്.

കുറ്റം പറയാനും നല്ലതു പറയാനുമായി ചിത്രത്തിൽ നിരവധി രംഗങ്ങളുണ്ട്. ചിലർക്ക് മോശമായി തോന്നിയത് മറ്റു ചിലർക്ക് നല്ലതായി തോന്നാം. അതുകൊണ്ട് പ്രേക്ഷകർക്ക് അവരവരുടെ ആസ്വാദനക്ഷമതയെ അളക്കാനുള്ള അളവുകോലായി മാത്രം തരംഗത്തെ കണ്ടാൽ മതി. അപ്പോൾ കാര്യങ്ങളെല്ലാം ശരിയായിക്കൊള്ളും. ശ്രദ്ധക്കുറവ് കൂടുതലുള്ള ആൾക്കാരുടെ ശ്രദ്ധയ്ക്ക്... തരംഗം നല്ല ശ്രദ്ധയോടെ കാണേണ്ട സിനിമയാണ്. ഇല്ലെങ്കിൽ ചിലപ്പോൾ പലതും മനസിലായില്ലായെന്നു വരും.



ഇങ്ങനെയും ഉണ്ടോ ദൈവം

യോ യോ ദൈവം... കളിയാക്കിയതല്ല, ശരിക്കും തരംഗത്തിലെ ദൈവത്തെ കാണുന്പോൾ അങ്ങനെയാണ് തോന്നുക. പുള്ളിക്കാരൻ എത്ര സിന്പിളാണ്. കള്ളൻ പവിത്രനോടുള്ള പെരുമാറ്റവും മറ്റും കണ്ടു കഴിഞ്ഞാൽ ഈ ന്യൂജൻ ദൈവത്തെ അറിയാതെ ഇഷ്ടപ്പെട്ട് പോകും. ദിവസവും എത്രയെത്ര പരാതികളാണ് പുള്ളിയുടെ അടുത്ത് എത്തുന്നത്. അതെല്ലാം കേട്ടോണ്ടിരിക്കാൻ തന്നെ ക്ഷമ എത്രത്തോളം വേണമെന്ന് ദിലീഷ് പോത്തനിലൂടെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ഒരുപക്ഷേ പരാതി രൂപേണ എത്തുന്ന നിവേദനങ്ങളിലെ കോമഡി കേട്ടുകേട്ടായിരിക്കും ദൈവത്തിന്‍റെ ആയുസ് കൂടിക്കൂടി വരുന്നത്. എന്തായാലും സംവിധായകാ, ഈ ന്യൂജൻ ദൈവം പൊളിച്ചൂട്ടാ..!




പ്രശ്നങ്ങളുടെ മഹാവലയം

പ്രശ്നങ്ങളാൽ തീർത്ത ഒരു മഹാവലയമാണ് തരംഗം. വള്ളിക്കെട്ടുകൾ തേടിയെത്തുന്നു എന്നു കേട്ടിട്ടുള്ളവർക്ക്... അത് എങ്ങനെയാണ് നിരനിരയായി എത്തുന്നതെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. പോലീസുകാരായ രണ്ടു യുവാക്കളുടെ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പപ്പൻ (ടോവിനോ), ജോയി (ബാലു വർഗീസ്) എന്നീ കേന്ദ്ര കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സംഭവങ്ങളുടെ കുതിപ്പ്. ചിത്രത്തിലെ കോമിക് സംഗതികളോട് ഇണങ്ങി ചേരുംവിധമുള്ള പശ്ചാത്തല സംഗീതമാണ് സംഗീത സംവിധായകൻ അശ്വിൻ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്‍റെ മറപറ്റിയുള്ള വളവുകളും തിരിവുകളും തിരിച്ചടികളും സംവിധായകൻ നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുമുണ്ട്. അടുത്തത് എന്ത് സംഭവിക്കുമെന്ന് ഉൗഹിക്കാനുള്ള സമയം നൽകാതെ ഒരു ഫാന്‍റസി ലോകത്തേക്ക് പ്രേക്ഷകനെ എടുത്തിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



കോമഡി നൈസാണ്...

സീരിയസ് മൂഡിൽ പോകുന്ന ചിത്രത്തിൽ നർമ മുഹൂർത്തങ്ങളുടെ കടന്നുവരവ് എടുത്തു പറയേണ്ടതാണ്. ഡയലോഗുകളുടെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ നർമം ചാലിക്കാനുള്ള കഥാപാത്രങ്ങളുടെ കഴിവ് അംഗീകരിച്ചു കൊടുത്തേ പറ്റു. ടോവിനോയും ബാലു വർഗീസും ഷമ്മി തിലകനുമെല്ലാം സീരിയസായി പറയുന്ന ഡയലോഗുകൾ വരെ തിയറ്ററിൽ പൊട്ടിച്ചിരി ഉണർത്തിയത് അവതരണത്തിന്‍റെ മികവ് കൊണ്ടു തന്നെയാണ്. ആദ്യപകുതിയിലെ ഉൗരാക്കുടുക്കൾ മുറുകി മുറുകി വരുന്നതിനിടയിലും നൈസായി കോമഡി വർക്കൗട്ടാക്കാൻ തരംഗം ടീമിന് കഴിഞ്ഞിട്ടുണ്ട്.



വലിച്ചു നീട്ടിയ രംഗങ്ങൾ...

ഒന്നാം പകുതിയിലെ ബാലൻസിംഗ് കണ്ട് സംതൃപ്തരായവരെ രണ്ടാം പകുതിയിൽ പിടിച്ചിരുത്താൻ പക്ഷേ, സംവിധായകനായിട്ടില്ല. ഓമനയായി എത്തിയ നേഹ അയ്യർ പ്രേക്ഷകപ്രീതി നേടുന്നത് ബലംപിടിച്ചു കൊണ്ടുള്ള അഭിനയരീതിയിലൂടെയാണ്. ഓമന പവർഫുള്ളാണെന്ന് ആ മുഖത്തെ ഗൗരവം കണ്ടാൽ മനസിലാക്കാവുന്നേതയുള്ളു. മാലിനിയായി എത്തിയ ശാന്തി ബാലചന്ദ്രന്‍റെ ന്യൂജൻ ട്രെൻഡ് നിലനിർത്തിയുള്ള അഭിനയവും പ്രശംസനീയം തന്നെ. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള എടുത്തുചാട്ടങ്ങൾക്കിടയിൽ കല്ലുകടികൾ വരാതിരിക്കാൻ ആവുന്നത്ര ശ്രദ്ധിച്ചിട്ടും രണ്ടാം പകുതിയിൽ പലയിടത്തും അവൻ തലപൊക്കുന്നുണ്ട്. അതുവരെ ഇഴപിരിയാതെ കൊണ്ടുവന്ന രസച്ചരട്, വലിച്ചുനീട്ടലുള്ള രംഗങ്ങൾ കടന്നു വരുന്നതോടെ താനേ പൊട്ടിപ്പോവുകയായിരുന്നു.



ക്ലൈമാക്സിന് നീളം കൂടി

എന്തിനായിരുന്നു ക്ലൈമാക്സ് രംഗം ഇത്ര വലിച്ചു നീട്ടിയത്. എഡിറ്റിംഗ് സമയത്ത് വെട്ടിമുറിച്ച് പരുവപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം പക്കാ ബാലൻസിംഗിൽ വന്നു നിന്നേനെ. ആശയക്കുഴപ്പങ്ങൾക്കിടയിൽപെട്ട് ക്ലൈമാക്സ് വല്ലാതെ വീർപ്പുമുട്ടുന്നുണ്ട്. അതുവരെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള കോമഡിയാണ് ചിത്രത്തിൽ സ്ഥാനം പിടിച്ചതെങ്കിൽ അവസാന ഭാഗങ്ങളിലേക്ക് എത്തുന്പോൾ കോമഡിക്കായി കോമഡി കാട്ടാനുള്ള വ്യഗ്രത ചിത്രത്തെ പിന്നോട്ടടിച്ചു. ഛായാഗ്രാഹകൻ ദീപക്കിന് പിടിപ്പത് പണിയുണ്ടായിരുന്നുവെന്ന് ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സാക്ഷ്യം പറയും. പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ധൈര്യപൂർവം സമീപിക്കാവുന്ന ചിത്രമാണ് തരംഗം.

(കൊള്ളാം... പക്ഷേ, എവിടെയൊക്കയോ എന്തോ നഷ്ടപ്പെട്ടപോലെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.