പ്രതിഷേധങ്ങൾ നടക്കുന്ന കാമ്പസുകൾ ബൈഡൻ സന്ദർശിക്കണമെന്നു റോ ഖന്ന
Wednesday, May 8, 2024 5:51 AM IST
പി.പി. ചെറിയാൻ
കാലിഫോർണിയ : കോളേജുകളിലും സർവകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ പ്രസിഡന്‍റ് കാമ്പസുകൾ സന്ദർശികുമെന്ന് കരുതുന്നതായി  അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അരാജകത്വം സൃഷ്ടിക്കാൻ അവകാശമില്ലെന്ന് ബൈഡൻ കഴിഞ്ഞ ആഴ്ച പ്രതിഷേധത്തെ അപലപിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ മിഡിൽ ഈസ്റ്റിലെ പോരാട്ടത്തെക്കുറിച്ചുള്ള ഒരു നയവും പുനർവിചിന്തനം ചെയ്യാൻ ബൈഡനെ പ്രേരിപ്പിക്കില്ലെന്ന് റോ ഖന്ന പറഞ്ഞു.

ഇസ്രയേലിനെതിരായ ഗതി മാറ്റാൻ നേതാക്കളെ സമ്മർദ്ദത്തിലാക്കുന്ന ഏറ്റവും പുതിയ പ്രാദേശിക പ്രസ്ഥാനം മാത്രമാണ് ക്യാമ്പസ് ക്യാമ്പുകൾ. പ്രതിഷേധങ്ങളാൽ ബൈഡന്‍റെ മനസ് ഇതിനകം തന്നെ മാറിയെന്ന് ഖന്ന ഞായറാഴ്ച വാദിച്ചു.

മിഡിൽ ഈസ്റ്റിൽ നടക്കുന്ന കാര്യങ്ങളിൽ യുവാക്കൾ അസ്വസ്ഥരാണെന്ന് പ്രസിഡൻ്റ് മുതൽ താഴെയുള്ള എല്ലാവർക്കും അറിയാം. ഈ യുദ്ധം അവസാനിപ്പിക്കണം, വളരെയധികം ആളുകൾ മരിക്കുന്നു. നിങ്ങൾ പ്രസിഡന്‍റിന്‍റെ ഭാഷ നോക്കുകയാണെങ്കിൽ, അത് തീർച്ചയായും കഴിഞ്ഞ 6 മാസമായി മാറിയിരിക്കുന്നു.