ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച ജർമൻ അംബാസഡർക്കെതിരേ പ്രതിഷേധം ശക്തം
Monday, July 22, 2019 10:03 PM IST
ബർലിൻ: ഇന്ത്യയിലെ ആർഎസ്എസിന്‍റെ ആസ്ഥാനം സന്ദർശിച്ച ജർമൻ അംബാസഡർ വാൾട്ടർ ലിൻഡ്നർക്കെതിരേ പ്രതിഷേധം രൂക്ഷമാകുന്നു. ജർമനിയിലെ നാസി, ഇറ്റലിയിലെ ഫാസിസ്റ്റ് ആശയങ്ങളുമായി സമാനത പുലർത്തുന്ന ഹിന്ദുത്വ ആശയങ്ങളാണ് ആർഎസ്എസ് വച്ചു പുലർത്തുന്നത്. ഈ സാഹചര്യത്തിൽ ലിൻഡ്നർ രാജി വയ്ക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു പരാതികളാണ് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസിനു ലഭിക്കുന്നത്. രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ ലിൻഡ്നറെ തിരിച്ചു വിളിക്കണമെന്നാണ് ആവശ്യം.

ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിനെ സന്ദർശിച്ച ലിൻഡ്നർ, സ്ഥാപക നേതാവായിരുന്ന എം.എസ്. ഗോൽവാൽക്കറുടെ ചിത്രത്തിനടുത്തു നിന്ന് ഫോട്ടോയും എടുത്തിരുന്നു. നാസി ജർമനിയെയും ഫാസിസ്റ്റ് ഇറ്റലിലെയും തന്‍റെ പുസ്തകങ്ങളിലൂടെ ശക്തമായി പിന്തുണച്ചിരുന്ന ആളാണ് ഗോൽവാൽക്കർ. ഇന്ത്യ ഹിന്ദുക്കളുടെ നാടാണെന്നും മറ്റാരും ഇവിടെ വേണ്ടെന്നുമാണ് തന്‍റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഗോൽവാൽക്കർ പ്രചരിപ്പിച്ചിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ