ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, April 25, 2024 8:03 AM IST
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

ഏപ്രില്‍ 21 ന് നോര്‍ഡ്വെസ്റ്റ് സെന്‍റർ സാല്‍ബൗവില്‍ പ്രസിഡന്‍റ് ജോസഫ് ഫിലിപ്പോസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും ജോര്‍ജ് ജോസഫും, സേവ്യര്‍ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ചില പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

എല്ലാ വര്‍ഷവും നടത്തിവരുന്ന ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റ് ഈ വര്‍ഷം ജൂണ്‍ 22 നും, കൂടാതെ 2025 ല്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ഫാമിലി മീറ്റ് പരിപാടിയും നടത്തുവാന്‍ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി അരുണ്‍കുമാര്‍ അരവിന്ദാക്ഷന്‍ നായര്‍ (പ്രസിഡന്‍റ്), ജോര്‍ജ് ജോസഫ് (വൈസ് പ്രസിഡന്‍റ് ), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), യൂത്ത് പ്രധിനിധികളായി സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു മാമ്പ്രയില്‍ എന്നിവരേയും, ഓഡിറ്ററായി മൈക്കിള്‍ പാലക്കാട്ടിനെയും ഐക്യ കണ്ഠേന തെരഞ്ഞെടുത്തു. ആന്‍റണി തേവര്‍പാടം, ജോണ്‍ മാത്യു എന്നിവര്‍ വരണാധികാരികളായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ലബിനെ വളരെ നന്നായി നയിച്ചിരുന്ന മുന്‍ പ്രസിഡന്‍റ് ജോസഫ് ഫിലിപ്പോസിന് നന്ദി അറിയിച്ചു.

ജര്‍മനിയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കുകയും ഇന്നും സജീവമായി നിലനില്‍ക്കുകയും ചെയുന്ന ഏക മലയാളി സ്പോര്‍ട്സ് ക്ളബ് ആണ് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന്‍ ഫ്രാങ്ക്ഫര്‍ട്ട്. ക്ളബ് അംഗങ്ങള്‍ എല്ലാ ശനിയാഴ്ചയും ബാഡ്മിന്‍റണ്‍, വോളീബോള്‍ ഇനങ്ങളില്‍ പരിശീലിച്ചു വരുന്നു. ക്ളബ് പതിവായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യന്‍ കുടംബങ്ങള്‍ക്ക് പ്രത്യേകിച്ചു മലയാളികളുടെ ഗൃഹാതുരത്വത്തിന് ഒരറുതിവരെ മാറ്റം വരുത്താന്‍ ക്ലബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു.