സാൻ അന്‍റോണിയോ: അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ് (59) സാൻ അന്‍റോണിയോയിൽ വെടിയേറ്റ് മരിച്ചു. പ്രതിയായ സിഗ്ഫ്രെഡോ അൽവാരെസ് സെജയെ (56) പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴിനാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥൻ വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് കണ്ടത്.

പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജോനാഥന്‍റെ അയൽക്കാരനാണ് പ്രതി. ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്നീട് പിടികൂടി. പ്രതി കൃത്യം നടത്താനുള്ള കാരണം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.


1997 മുതൽ 2009 വരെ സംപ്രേക്ഷണം ചെയ്ത കിംഗ് ഓഫ് ദ ഹിൽ എന്ന പരമ്പരയിലെ റെഡ്‌കോണ്‍ എന്ന കഥാപാത്രത്തിന് രണ്ടുമുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥന്‍ ആണ്.

1993 മുതല്‍ അഭിനയത്തില്‍ സജീവമായ ജോനാഥന്‍ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.