തൃശൂർ: എന്‍റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കേരള ഫയർ ആൻഡ് റസ്ക്യൂ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു.

ചൂരൽമല ഉരുൾപൊട്ടലിൽ മുണ്ടക്കൈ ഭാഗത്തു കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ ടൈറോളിയൻ ട്രാവേഴ്സ് രക്ഷാപ്രവർത്തനത്തിന്‍റെ മോഡൽ, ചൂരൽമല മിനിയേച്ചർ എന്നിവ കാണാം.

പാചകവാതക സിലിണ്ടർ ലീക്കായാൽ ഉണ്ടാകുന്ന അപകടങ്ങളറിയാം. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്ന രീതി, തൊണ്ടയിൽ ഭക്ഷണസാധനങ്ങൾ കുടുങ്ങിയാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് എന്നിവയോടെയാണ് സ്റ്റാൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇവയ്ക്കുപുറമെ സേനയുടെ അത്യാധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങളുടെ പ്രദർശനവും തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ ഒരുക്കിയ പ്രദർശനത്തിലൂടെ സംഘടിപ്പിച്ചിട്ടുണ്ട്.