കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിക്കുകയുംചെയ്ത മൂന്നുപേര്‍ പിടിയില്‍
1561028
Tuesday, May 20, 2025 2:17 AM IST
കാട്ടൂര്‍: ബസ് കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ചു പരിക്കല്പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍.
കാറളം വെള്ളാനി സ്വദേശികളായ കൊല്ലായില്‍ വീട്ടില്‍ സേതു (29), കുറുവത്ത് വീട്ടില്‍ ബബീഷ് (42), പുല്ലത്ത് വീട്ടില്‍ സബില്‍ (25) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഏഴോടെ കാറളം നന്ദിയില്നിന്നും ഇരിങ്ങാലക്കുടയിലേക്ക് അവസാന ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും വെള്ളാനി യൂണിയന് ഓഫീസിനു സമീപംവച്ച് ആക്രമിക്കുകയായിരുന്നു. മോട്ടോര്‍ ബൈക്കിന് സൈഡ് കൊടുത്തില്ലെന്നുപറഞ്ഞാ യിരുന്നു ആക്രമണം.
ബൈക്ക് വട്ടംവച്ച് ബസ് തടഞ്ഞുനിര്‍ത്തി ബസിന്റെ ഉള്ളിലേക്ക് അതിക്രമിച്ചുകയറി കണ്ടക്ടറായ താണിശേരി സ്വദേശി പ്ലാശേരി വീട്ടില്‍ റെനീതിനെ(42) ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടില്‍ വിനോദി(48)നെ ആക്രമിച്ച് പരിക്കേല്പിക്കുകയും ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ക്കുകയുമായിരുന്നു.
സേതുവും ബബീഷും കാട്ടൂര്‍ സ്റ്റേഷനിലെ റൗഡികളും കാട്ടൂര്‍, ചേര്‍പ്പ് സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതികളുമാണ്. സിബില്‍ കാട്ടൂര്‍ സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയാണ്.
സിഐ ഇ.ആര്. ബൈജു, എസ്ഐമാരായ ബാബു ജോര്‍ജ്, തോമസ്, എസ്സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.