ചാലക്കുടി: നഗരസഭ പ്രദേശത്ത് പേവിഷബാധയുള്ള തെരുവ് നായ് ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, നിരവധി തെരുവ് നായ്ക്കളെ കടിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ നഗരസഭയിൽ ചേർന്ന സർവകക്ഷിയോഗം, തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

നായ്ക്കളുടെ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പൂർണ അധികാരം നൽകണമെന്നത് സംബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകാൻ യോഗം തീരുമാനിച്ചു.

നഗരസഭ അതിർത്തിയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകാനും, ചാലക്കുടി വെറ്ററിനറി ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന വാക്സിനേഷൻ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ അംഗീകൃത സ്വകാര്യ ഡോഗ് സ്ക്വാഡിന്‍റെ സഹായം തേടാനും തീരുമാനിച്ചു.

വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിട്ടുള്ള തെരുവ്നായ്ക്കളെ ഡോഗ്സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പിടിച്ച്, ഷെൽട്ടറുകളിലേക്ക് മാറ്റുന്ന പ്രവർത്തനം വരും ദിവസങ്ങളിലും തുടരും. വീടുകളിൽ വളർത്തുന്ന നായ്ക്കളെയോ ഇവിടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളേയോ തെരുവിൽ തള്ളുന്ന വിവരം ശ്രദ്ധയിൽ പെട്ടാൽ നഗരസഭയെ അറിയിക്കാനും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം ആവശ്യപെട്ടു.

തെരുവ് നായ്ക്കളുടെ കടി ഏറ്റതിന്‍റെ ഭാഗമായി കൂടുതൽ ചികിത്സ ആവശ്യമായി വന്നിട്ടുള്ളവർക്ക് ചികിത്സാചെലവ് നഗരസഭയിൽ നിന്നും അനുവദിക്കുമെന്ന് ചെയർമാൻ ഷിബു വാലപ്പൻ അറിയിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി പോൾ, പ്രീതി ബാബു, ആനി പോൾ, എം.എം. അനിൽ കുമാർ, യുഡിഎഫ് ലീഡർ ബിജു ചിറയത്ത്, മുൻ ചെയർപേഴ്സൺമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്, ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, മർച്ചന്‍റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ, ബിനു മഞ്ഞളി, സി.കെ. വിൻസന്‍റ്, പോൾ പാറയിൽ, പി.ഡി. ദിനേശ്, എൻ. കുമാരൻ, അമ്പാടി ഉണ്ണികൃഷ്ണൻ, പി.ടി. ജോസ്, കെ.ബി. ഉണ്ണികൃഷ്ണൻ, ജോണി പുല്ലൻ, എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ എത്തിയ എൽഡിഎഫ് നേതാക്കൾ തെരുവ്നായ് പ്രശ്നത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കള്ളക്കേസ് എടുത്തു എന്ന് ആരോപിച്ച് ചർച്ചയിൽ പങ്കെടുക്കാതെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.