ചാവക്കാട്: യൂത്ത് കോൺഗ്രസ്‌ നഗരസഭയിലേക്ക് മാർച്ച് നടത്തി. പുന്ന ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ച നിസാമിന്‍റെ പോസ്റ്റമോർട്ടം നടപടി അനാവശ്യ ഇടപെടൽ നടത്തി 40 മണിക്കൂറിലധികം വൈകിപ്പിച്ച് മൃദദേഹത്തോട് അനാദരവ് കാണിച്ച ചാവക്കാട് നഗരസഭാ ചെയർപേഴ്സണെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് മാര്‌ച്ച്.
ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് നഗരസഭ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേയോഗം കെപിസിസി മുൻ മെമ്പർ സി.എ. ഗോപപ്രതാപൻ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്റ് ഫദിൻരാജ് ഹുസൈൻ അധ്യക്ഷതവഹിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് കെ.വി. സത്താർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് അരവിന്ദൻ പല്ലത്ത്, സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി.കൃഷ്ണൻ, സി.എസ്. സൂരജ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ് പി.വി. ബദറുദ്ധീൻ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ, വി.എസ്. നവനീത്, ഷിഹാബ് മണത്തല എന്നിവർ പ്രസംഗിച്ചു. സിവിൽസ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി.