വാടാനപ്പള്ളി: യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടിവീട്ടിൽ സജിതയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും മോങ്ങാടിവീട്ടിൽ രജിഷിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയുംചെയ്ത സംഭവത്തിൽ ഏങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടിവീട്ടിൽ രാഗേഷി(38)നെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബക്ഷേത്രത്തിൽനിന്നു വിളക്കുകൾ കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രി യുവതിയുടെ മണപ്പാടുള്ള വീടിന്‍റെ മുൻവശത്തെ റോഡിൻവച്ച് രാഗേഷ്, രജീഷിനെ ഇടിക്കുന്നതുകണ്ടു തടയാനെത്തിയ യുവതിയെ അസഭ്യംപറയുകയും കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് യുവതി നൽകിയ പരാതിയിൽ ബന്ധുകൂടിയായ രാഗേഷിനെ അറസ്റ്റ് ചെയ്തു. രാഗേഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും സ്ത്രീധനപീഢനക്കേസിലും പ്രതിയാണ്. വാടനപ്പള്ളി സിഐ ഷിജു, എസ്ഐമാരായ തോമസ്, റാഫി, എസ്‌സിപിഒ രാജ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.