കാടുകുറ്റി: സുഹൃത്തുക്കളുമൊത്ത് ചാലക്കുടി പുഴയുടെ ഭാഗമായ തൈക്കൂട്ടം പനമ്പിള്ളികടവിൽ കുളിക്കാനിറങ്ങിയ യുവാവിന്‍റെ മൃതദേഹം കണ്ടുകിട്ടി.

കൊരട്ടി കുലയിടം അറയ്ക്കൽ പരേതരായ ക്ലീറ്റസ്-ലിസി ദമ്പതികളുടെ മകൻ ക്ലാരൻസിന്‍റെ(36) മൃതദേഹമാണ് ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ കണ്ടുകിട്ടിയത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് ക്ലാരൻസ് കൂട്ടുകാരോടൊത്ത് പുഴയിലിറങ്ങിയത്. പുഴയ്ക്കു കുറുകെ നീന്തി തിരിച്ചു നീന്തുന്നതിനിടെ യുവാവ് കുഴഞ്ഞ് മുങ്ങിപ്പോയി.

സംഭവമറിഞ്ഞ് ചാലക്കുടി അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ടി. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള ഫയർഫാേഴ്സ് സംഘം സ്ഥലത്തെത്തി ഞായറാഴ്ച രാത്രി 10 വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിൽ അടിഞ്ഞുകൂടിയ മരക്കുറ്റികളും വെളിച്ചക്കുറവും രക്ഷാപ്രവർത്തനം പ്രതികൂലമാക്കി. തുടർന്ന് ഇന്നലെ രാവിലെ 9.15 ഓടെ തെരച്ചിൽ പുനഃരാരംഭിച്ചു.

ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട് നിലയങ്ങളിലെ ഓഫീസർമാരുടെ നേതൃത്വത്തിത്തിൽ നടത്തിയ തെരച്ചിലിൽ കരയിൽ നിന്ന് 15 മീറ്ററോളം മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. സഹോദരിമാർ: ക്ലെൻസി, ബ്ലെസി.