പുതുക്കാട്: സ്‌കൂട്ടര്‍ മറിഞ്ഞു റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇലത്താളം കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍റെ മരണകാരണം ഹൃദയാഘാതമെന്നു പോലീസ്. മണികണ്ഠനെ കല്ലൂര്‍ പാടംവഴിയില്‍ സ്കൂട്ടറിൽനിന്നു വീണുകിടക്കുന്ന നിലയിലാണു കണ്ടത്.

ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. സ്‌കൂട്ടറില്‍ വരുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നു പോലീസ് പറഞ്ഞു. അരമണിക്കൂറോളം റോഡില്‍ കിടന്നതായി കരുതുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രത്തില്‍ മേളം അഭ്യസിച്ച മണികണ്ഠന്‍ ഏഷ്യാഡ് ശശി മാരാരുടെ ശിഷ്യനായിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്തു സജീവമായിരുന്ന മണികണ്ഠന്‍ തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ മേളത്തില്‍ പതിവുകാരനാണ്. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ തുടങ്ങി പ്രധാന ഉത്സവങ്ങളിലും പങ്കാളിയായി.

സംസ്‌കാരം നടത്തി. ഭാര്യ: നീതു. മക്കൾ: നിരഞ്ജന, നിരഞ്ജന്‍.