കൈപ്പറന്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പുഴക്കൽ മുതൽ അമല വിലങ്ങൻകുന്നുവരെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്ക് മറികടന്നാൽ അമലമുതൽ കൈപ്പറന്പുവരെ നിലംതൊടാതെ പറക്കുകയാണ് വാഹനങ്ങൾ. പ്രത്യേകിച്ച് സ്വകാര്യ ബസുകൾ. മുണ്ടൂർ മുതൽ കൈപ്പറന്പുവരെയുള്ള ഭാഗത്തു ഡിവൈഡർ നിർമാണം പൂർത്തിയാകാത്തതിനാൽ ബൈക്കുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്. ബസുകൾ നിരതെറ്റിച്ചു പായുന്നതും കുരുക്ക് രൂക്ഷമാക്കുന്നു.

കൈപ്പറന്പ് നെയ്ൽ ആശുപത്രിമുതൽ കേച്ചേരിവരെ പൊടിശല്യവും രൂക്ഷമാണ്. വലിയ വാഹനങ്ങൾ കടന്നുപോയാൽ സമീപത്തെ കടകളിലും പൊടിനിറയും. മേയ് അവസാനം പണികൾ തീർക്കുമെന്നു കരാറുകാർ പറഞ്ഞെങ്കിലും ഇപ്പോൾ ഉറപ്പുകളൊന്നുമില്ല. മഴക്കാലത്തിനു മുന്പ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ദുരിതം രൂക്ഷമാകുമെന്ന് ഉറപ്പ്.