ഇരിങ്ങാലക്കുട: ആറാട്ട് കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്‌കരിച്ചു.

നിറപറയും കത്തിച്ചുവെച്ച വിളക്കുമായാണ് പലരും ദേവനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ആലക്തിക ദീപങ്ങളും തൂക്കിയിരുന്നു. വൈകീട്ട് നാലിനാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. ആറാട്ട് കഴിഞ്ഞ് രാത്രി തിരിച്ചെത്തുന്ന ഭഗവാന് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളി.

പഞ്ചാവാദ്യത്തിന് അയലൂര്‍അനന്ത നാരായണ ശര്‍മ പ്രമാണം വഹിച്ചു. പല്ലാട്ട് ബ്രഹ്മദത്തന്‍ തിടമ്പേറ്റി. പാറമേക്കാവ് ദേവസ്വം കാശിനാഥനും അമ്പാടി മഹാദേവനും അകമ്പടിയായി.

ആറാട്ടുവിളക്ക് എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലില്‍ എത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. പാണ്ടിമേളത്തിന് രാജീവ് വാരിയര്‍ പ്രമാണം വഹിച്ചു.

രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്‍കല്‍ അവസാനിപ്പിച്ച് അകത്തേക്ക് കയറി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു.

തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.