കയ്പമംഗലം: കൂരിക്കുഴി കോഴിപ്പറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി. കൂരിക്കുഴി നിവാസികളായ വിജീഷ് (ഗണപതി - 38), ജിത്ത് (കണ്ണൻ -43) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ് ജി എൻ. വിനോദ്കുമാർ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.

2007 മാർച്ച്‌ 27 നായിരുന്നു സംഭവം. കോഴിപ്പറമ്പിൽ ക്ഷേത്രത്തി ലെ പ്രധാന വെളിച്ചപ്പാടായ ഷൈനെയാണ് കൊലപ്പെടുത്തി യത്. ഒന്നാം പ്രതി വിജീഷും കൂട്ടുകാരും കൂരിക്കുഴിയിലും സമീപപ്രദേശങ്ങളിലും നടത്തി വന്നിരുന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ രൂപീകരിച്ച ആക്ഷൻ കൗൺസിലിൽ മെമ്പർ ആയതിലുള്ള വൈരാഗ്യവും മറ്റൊരു അംഗമായ ഷാജിയെ ദേഹോപദ്രവം ചെയ്ത കേസിലെ അഞ്ചാം പ്രതിയായ ജിത്തിനെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചതിലുമുള്ള വൈരാഗ്യത്തിൽ പ്രതികൾ രാത്രി 11.40ന് ക്ഷേത്ര മതിലിനോട് ചേർന്നിരുന്നു വിശ്രമിക്കുകയായിരുന്ന ഷൈനിനെ വാൾ ഉപയോഗിച്ച് വെട്ടിക്കൊ ലപ്പെടുത്തുകയായിരുന്നു.