ചാലക്കുടി: നഗരസഭാ ഫണ്ടിൽനിന്നും പെൻഷൻ നൽകാനുള്ള കൗൺസിൽ തീരുമാനം തടഞ്ഞ് സർക്കാരിന്‍റെ ഉത്തരവ്. വിധവകളുടെ ജനുവരി മാസത്തെ മുടങ്ങിയ പെൻഷൻ, തനതുഫണ്ടിൽനിന്നും നൽകുന്നതിന് നഗരസഭ നൽകിയ കത്തിനാണ്, നടപടി തടഞ്ഞുകൊണ്ട് ഉത്തരവുണ്ടായത്. പുനർ വിവാഹിതയല്ല എന്ന സർട്ടിഫി ക്കറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യാത്തതിനാൽ നഗരസഭയിലെ നാനൂറോളം വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്കാക്കളുടെ ജനുവരി മാസ ത്തെ പെൻഷൻ തുക സർക്കാർ അനുവദിച്ചിരുന്നില്ല.

നഗരസഭയിലെ 8000-ൽ അധികം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോ ക്താക്കളിൽ 2100 പേരാണു വിധവ, അവിവാഹിത പെൻഷൻ ലഭിച്ചിരുന്നവർ. ഇവ രിൽ 400 ഓളം പേർക്കാണ് ഒരു മാസത്തെ പെൻഷൻ ലഭിക്കാതെ പോയത്. സമയ പരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിൽ നഗരസഭ ജീവനക്കാരന് വീഴ്ച സംഭവിച്ചു എന്ന് വിലയിരുത്തിയ കൗൺസിൽ,സർക്കാർ തടഞ്ഞുവച്ച ജനുവരി മാസത്തെ പെൻഷൻ തുക, ആശ്വാസ ധനസഹായമായി ഗുണഭോക്താ ക്കൾക്ക് നഗരസഭയുടെ തനതുഫണ്ടിൽനിന്നും അടിയന്തരമായി നൽകാൻ തീരുമാനിച്ചിരുന്നു.

നഗരസഭ ഫണ്ട് നൽകാനുള്ള തീരുമാനത്തിൽ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടു ത്തിയതിനെ തുടർന്ന് അടിയന്തരമായി വിളിച്ചു ചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ, നേരത്തെ എടുത്ത തീരുമാനത്തിൽ‌തന്നെ ഉറച്ചുനിന്നു. സെക്രട്ടറി യുടെ വിയോജന കുറിപ്പ് സഹിതം തീരുമാനം സർക്കാർ അംഗീകാരത്തിന് സമർപ്പി ക്കുകയും ചെയ്തിരുന്നു.

ഈ സന്ദർഭത്തിൽ പ്രതിപക്ഷ കൗൺസിലർമാരും പാർട്ടികളും ഇതുമായ് ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയും മേലധികാരികളിൽ സമ്മർദത്തിന് ഇടയാക്കുകയും ചെയ്തതാണ്, ഇപ്പോൾ പെൻഷൻ തുക നൽകാനുള്ള നഗരസഭയുടെ തീരുമാനം തടഞ്ഞിന്‍റെ പ്രധാന കാരണമെന്ന് ചെയർമാൻ ഷിബു വാലപ്പൻ ആരോപിച്ചു. പെൻഷൻ തുക നൽ കാനുള്ള കൗൺസിൽ തീരുമാനം താത്കാലികമായി തടഞ്ഞ സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനുവേണ്ട നിയമോപദേശം തേടാൻ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ, ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, യുഡിഎഫ് ലീഡർ ബിജു ചിറയത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രീതി ബാബു, എം.എം. അനിൽകുമാർ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, കൗൺസിലർമാരായ സൂസമ്മ ആന്‍റണി, കെ.പി. ബാലൻ, റോസി ലാസർ, നിത പോൾ, ജിതി രാജൻ, സൗമ്യ വിനേഷ്, സുധ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.