ചാവക്കാട്: പുന്ന ക്ഷേത്രോത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മുതുവട്ടൂർ സ്വദേശി നിസാമിന്‍റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ തൃശൂർ മെഡിക്കൽ കോളജിലേയ്ക്കയച്ച ഡോ. പി.വി. സുരേഷിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് പരാതി നൽകി.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷാജ്കുമാറിന്‍റെ സമ്മതത്തോടെയാണ് നിസാമിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിച്ചത്.

ബന്ധുക്കളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി ഡോ. പി.വി. സുരേഷ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയാണ് ചെയതത്.

ഡോക്ടർക്കെതിരേ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നഗരസഭാധ്യക്ഷ പരാതി നൽകി. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം ഡോക്ടർമാരുടെ ഭാഗത്തുനിന്നും ആവർത്തിക്കരുതെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.