ഗുരുവായൂർ: സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിനു തുടക്കമായി. ദീപാലങ്കാരത്തിന്‍റെ സ്വിച്ച്ഓണ്‍ ഗുരുവായൂർ എസ്ഐ മഹേഷ് നിർവഹിച്ചു. തുടർന്ന് ബാൻഡ് സംഗീതനിശയുണ്ടായി. ഇന്നു രാവിലെ വിശുദ്ധ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കുംശേഷം കൂടുതുറക്കൽ ശുശ്രൂഷയും പ്രസുദേന്തി വാഴ്ചയും.

തുടർന്ന് കുടുംബകൂട്ടായ്മകളിലേക്കുള്ള അന്പ്, തിരുശേഷിപ്പ് കിരീടം എന്നിവയുടെ വിതരണം. വൈകീട്ട് കുടുംബകൂട്ടായ്മകളിൽനിന്നുള്ള ആഘോഷങ്ങളുടെ സമാപനം. നാളെയാണ് ആഘോഷമായ തിരുനാൾ. പാട്ടുകുർബാനയും സന്ദേശവും, വൈകിട്ട് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് കാഞ്ഞിരപ്പിള്ളി അമല കമ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.

തിങ്കളാഴ്ച രാവിലെ മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.