വടക്കാഞ്ചേരി: നഗരസഭ ഡിവിഷൻ 16 അകമല ചേപ്പിലക്കോട് പ്രദേശത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു. പട്ടാരുമഠത്തിൽ മിന്നാപോൾ, ഉപ്പഴക്കാട്ടിൽ അനിൽ ജേക്കബ് എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

മിന്നാപോളിന്‍റെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പിശാന്തി പുഞ്ചയിൽ ശിവാനന്ദന്‍റെ അന്പതോളം വാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പുലർച്ചെ നാലുമണിയോടെയാണു മടങ്ങിയത്. പൂവൻ, ഞാലിപ്പൂവൻ പാളയംകോടൻ, തുടങ്ങിയ ഇനത്തിൽപ്പെട്ട രണ്ടായിരത്തോളം വാഴകളാണു നാലേക്കർ സ്ഥലത്തിൽ ശിവാനന്ദൻ കൃഷി ചെയ്തത്. കാൽ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവാനന്ദൻ പറഞ്ഞു. പ്രദേശത്ത് ബുധനാഴ്ചയും കാട്ടാനക്കൂട്ടമിറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നു.