തൃശൂർ: പെർമിറ്റില്ലാതെ ഓടിയ എഎംവിഐയുടെ സഹോദരന്‍റെ ബസ് ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറുടെ സഹോദരൻ സി.ജെ. റിജോയുടെ ഉടമസ്ഥതയിലുള്ള ബസാണു പിടികൂടിയത്.

തൃശൂരിൽനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്താണു ബസ് തടഞ്ഞത്. ഇന്നലെ രാവിലെ 5.45നാണ് ബസ് യാത്ര ആരംഭിച്ചത്. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടു. കഴിഞ്ഞവർഷം സെപ്റ്റംബർമുതൽ ബസിനു പെർമിറ്റില്ലെന്നു കണ്ടെത്തി. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് എംവിഐ പി.വി. ബിജു, എഎംവിഐ കെ. വിപിൻ എന്നിവരാണു ബസ് പിടികൂടിയത്. വരുംദിവസങ്ങളിൽ കൂടുതൽ സ്വകാര്യബസുകൾ പരിശോധിക്കുമെന്ന് എംവിഐ അറിയിച്ചു.