കേച്ചേരി: മണലി പാൽ സൊസൈറ്റിക്കുസമീപം തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. മണലി തെങ്ങ് സ്വദേശി വാചാട്ടുപറമ്പ് അക്ബറിന്‍റെ മകൻ ഷാലിമാർ(44), മണലി സ്വദേശി തെക്കുപുറത്ത് ജലീലിന്‍റെ മകൻ ഷെഫീക്ക്(59), ഷെഫീക്കിന്‍റെ മകൻ യഹിയ(10) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണെന്നും അധികൃതർ ഉടൻ നടപടികൾ എടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പേവിഷബാധയ്ക്കുള്ള കുത്തിവയ്പുകൾ എടുക്കുവാൻമാത്രമേ സാധിക്കുകയുള്ളൂ എന്നും നവംബർമാസത്തിൽ വിവിധ വാർഡുകളിൽ കുത്തിവയ്പ് നടത്തിയെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രേഖ സുനിൽ പറഞ്ഞു. വന്ധ്യംകരണത്തിനുള്ള കുത്തിവയ്പുകൾ ആദ്യകാലങ്ങളിൽ ചെയ്തിരുന്നുവെങ്കിലും പിന്നീട് അതു നിർത്തലാക്കി. തെരുവുനായകളെ പിടിച്ച് അവയെ താമസിപ്പിക്കാൻ പ്രത്യേക ഷെൽട്ടർ ഒരുക്കുവാൻ പ്ലാൻ ചെയ്തെകിലും പറ്റിയ സ്ഥലം ലഭ്യമായില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.