തൃശൂർ: കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ അരങ്ങ് 2025 സർഗോത്സവം ആദ്യദിനത്തിൽ 103 പോയിന്‍റുമായി മുല്ലശേരി, തളിക്കുളം, അന്തിക്കാട് ക്ലസ്റ്റർ മുന്നിൽ. 67 പോയിന്‍റുമായി ഒല്ലൂക്കര, ചേർപ്പ്, പുഴയ്ക്കൽ രണ്ടാംസ്ഥാനത്തും 66 പോയിന്‍റുമായി ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ മൂന്നാംസ്ഥാനത്തും തുടരുന്നു.

അരിമ്പൂർ സിഡിഎസിന്‍റെ കഥാപാത്രങ്ങൾ കഥ പറയുമ്പോൾ എന്ന നാടകം ഒന്നാംസ്ഥാനവും ഗുരുവായൂർ സിഡിഎസ് 2 വിന്‍റെ പെൺറേഡിയോ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. എറിയാട് സിഡിഎസിന്‍റെ കുറത്തി നാടകത്തിനാണു മൂന്നാംസ്ഥാനം.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഫാൻസി ഡ്രസ്, മൈം, കവിതാപാരായണം, കഥാരചന, ചിത്രരചന, പെൻസിൽ ഡ്രോയിംഗ്, ജലച്ചായം തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ഒപ്പന,തിരുവാതിര, സംഘഗാനം, നാടൻപാട്ട്, വയലിൻ മത്സരങ്ങൾ 19നു ടൗൺഹാൾ, ജെടിഎസ് സ്കൂൾ, ജോസഫ് മുണ്ടശേരി ഹാൾ എന്നിവിടങ്ങളിൽ നടക്കും.

സമാപന സമ്മേളനം മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരങ്ങൾ വിതരണം ചെയ്യും.