പുല്ലൂര്‍: കൊയ്ത്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ ആരും തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി ഒടുവില്‍ നെല്ലുസംഭരിക്കാന്‍ തയ്യാറായി മില്ലുടമകളെത്തി.

വലിയ കിഴിവില്‍ നെല്ല് നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് നെല്ലുസംഭരണം വൈകിയത്. ഇതിനെക്കുറിച്ച് ദീപിക നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു. അധികാരികള്‍ ഇടപെട്ടതിനെ ത്തുടര്‍ന്ന് ഇപ്പോള്‍ മൂന്നു ശതമാനം കുറവിലാണ് കര്‍ഷകര്‍ മില്ലുടമകള്‍ക്ക് നെല്ല് കൈമാറിയത്.

മുരിയാട് പൊതുമ്പുചിറ പാടശേഖരത്തിലെ 80 ഏക്കര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ കൊയ്‌തെടുത്ത 60 ടണ്‍ നെല്ലാണ് പുല്ലൂര്‍ പള്ളിക്കു സമീപമുള്ള സെന്‍റ് സേവിയേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും പള്ളിപ്പറമ്പിലുമായി കൂട്ടിയിട്ടിരുന്നത്. മില്ലുകാരും ഏജന്‍റുമാരും വന്ന് നെല്ല് പരിശോധിച്ചെങ്കിലും വലിയ കിഴിവാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് കര്‍ഷകര്‍ തയ്യാറായിരുന്നില്ല.

അധികാരികള്‍ ഇടപെട്ടതോടെ സ്‌കൂള്‍ ഗ്രൗണ്ടിലും പള്ളിപ്പറമ്പിലും കെട്ടിക്കിടന്നിരുന്ന നെല്ല് സംഭരിക്കാന്‍ അവര്‍ തയ്യാറാകുകയായിരുന്നു. കഴിഞ്ഞ ദിവസം വണ്ടിയുമായെത്തി അവര്‍ നെല്ല് കൊണ്ടുപോയി.