തിരുവില്വാമല: പുറമ്പോക്കുസ്ഥലം അളന്നുതിട്ടപ്പെടുത്താൻ എത്തിയ താലൂക്ക് സർവേയറെയും കൂടെയുണ്ടായിരുന്ന രണ്ട് വനിത ഉദ്യോഗസ്ഥരെയും വീട്ടുടമസ്ഥയും മകനും തടഞ്ഞുവച്ചതായി പരാതി.

താലൂക്ക് സർവേയർ സുനിൽകുമാർ, കൂടെയുണ്ടായിരുന്ന ചെയിൻമാൻമാരായ സുമ, ജിഷ എന്നീ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്. ഇന്നലെ ഉച്ചയോടെ കണിയാർകോട് ഒരലാശേരി പന്തലൂർ പാടശേഖരത്തിനു സമീപമാണ് സംഭവം. തിരുവില്വാമല പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിടിആർ പ്രകാരം സർക്കാർ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ എത്തിയത്.

പഞ്ചായത്ത് അധികൃതരും വില്ലേജ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയശേഷമാണ് വിട്ടയച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് പോലീസിന്‍റെ സഹായത്തോടെയാണ് സർവേജോലികൾ പൂർത്തിയാക്കിയത്. ഡെപ്യുട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.