വാടാനപ്പള്ളി: സ്വകാര്യ ബസിന്‍റെ ചില്ല് ഇഷ്ടികകൊണ്ടു എറിഞ്ഞുതകർത്ത പ്രതി അറസ്റ്റിൽ.
തളിക്കുളം കളാപറമ്പ് സ്വദേശി പുതിയവീട്ടിൽ സിദ്ദിഖ്(28) നെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവത്തിങ്കൾ ബസിലെ കണ്ട്കടറായ തൃപ്രയാർ ഏങ്ങൂർവീട്ടിൽ ബൈജുവിനെ ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ അസഭ്യം പറയുകയും ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്തുവച്ച് ബസിന്‍റെ ചില്ല് ഇഷ്ടികകൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയുംചെയ്തു.

ചില്ല് ചിതറിത്തെറിച്ചും ഇഷ്ടികകൊണ്ടും ബസിലെ യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതിന് മനപൂർവം ശ്രമംനടത്തിയെന്ന കുറ്റംചുമത്തിയാണ് വാടാനപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി എസ്ഐ ഷാഫി യൂസഫ്, എഎസ്ഐ രഘുനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, സുരേഖ്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ദീപക് എന്നിവര്‌ അന്വേഷണസംഘത്തിലുണ്ടായി