കല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്തിലെ കാവല്ലൂര്‍ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങി അഞ്ച് ഏക്കറോളം പടവലംകൃഷി നശിപ്പിച്ചു. കര്‍ഷകനായ കുഴുപ്പിള്ളി രവിയുടെ തോട്ടത്തിലാണ് കാട്ടുപന്നികള്‍ ഇറങ്ങിയത്.

ഏഴ് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയത്. വിളവെടുത്തുതുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകനു നേരിട്ടത്. 600 ഓളം വരുന്ന പടവലത്തിന്‍റെ കടഭാഗത്തെ മണ്ണ് കുത്തിയിട്ട് നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം മുതല്‍ പടവലത്തിനു വിലകൂടിയതോടെ തോട്ടത്തില്‍ വിളവെടുക്കാന്‍ എത്തിയപ്പോഴാണ് കൃഷി നശിച്ചനിലയില്‍ കണ്ടത്.

പ്രദേശത്തെ ഉപയോഗശൂന്യമായ പറമ്പുകള്‍ കാട്ടുപന്നികളുടെ ആവാസകേന്ദ്രമായതായി കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് നേരിട്ട നഷ്ടം നികത്താന്‍ പഞ്ചായത്തും കൃഷിഭവനും ഇടപെടണമെന്ന് കര്‍ഷകക്കൂട്ടായ്മ ആവശ്യപ്പെട്ടു. ജലക്ഷാമം രൂക്ഷമായ പ്രദേശത്തു കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. ഒറ്റരാത്രിയില്‍ കാട്ടുപന്നികള്‍ ഇറങ്ങി ഭൂരിഭാഗം കൃഷിയും നശിപ്പിച്ചതോടെ കര്‍ഷകന്‍ കടക്കെണിയിലായ അവസ്ഥയാണ്.

രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകന് ഉണ്ടായത്. മാസങ്ങളായി പ്രദേശത്തു കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്‍റെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ പല തവണ കാട്ടുപന്നികളെ വെടിവച്ചുകൊന്നിരുന്നു.

കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിച്ച് മേഖലയിലെ എല്ലാ കാട്ടുപന്നികളെയും വെടിവച്ചുകൊന്ന് കൃഷി സംരക്ഷിക്കണമെന്ന് കര്‍ഷകകൂട്ടായ്മ ഭാരവാഹികളായ പി.ആര്‍. ഡേവിസ്, പി.ഡി.ആന്‍റോ, രാജു കിഴക്കൂടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.