തൃശൂർ: റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗിനുള്ള നിരക്കുകൾ പരിഷ്കരിച്ചു.

പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ ഈമാസം ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ ജൂണ്‍ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നു റെയിൽവേ അറിയിച്ചു. ജിഎസ്ടി അടക്കമാണ് ഈ നിരക്കുകൾ.
സൈക്കിൾ, ഇരുചക്രവാഹനം, മുച്ചക്ര-നാലുചക്ര വാഹനം, മിനി ബസ്/ബസ് എന്ന ക്രമത്തിൽ, വിവിധ സമയങ്ങളിലേക്കുള്ള പുതിയ പാർക്കിംഗ് നിരക്കുകൾ:

രണ്ടുമണിക്കൂർ വരെ - 5, 10, 30, 130 രൂപ.
രണ്ടുമുതൽ എട്ടുമണിക്കൂർവരെ - 10, 20, 50, 270.
എട്ടുമുതൽ 24 മണിക്കൂർവരെ - 10, 30, 80, 380.
24 മുതൽ 48 മണിക്കൂർവരെ - 20, 60, 180, 840.
48 മുതൽ 72 മണിക്കൂർവരെ - 40, 110, 300, 1260.
72 മുതൽ 96 മണിക്കൂർവരെ - 65, 170, 600, 2100.
96 മണിക്കൂറിൽ കൂടുതൽവരുന്ന ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും - 20, 70, 200, 840 രൂപ വീതം.

ഹെൽമറ്റിന് ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും 10 രൂപവീതം.
പ്രതിമാസ പാർക്കിംഗ് നിരക്ക് സൈക്കിളിന് 200 രൂപയും ഇരുചക്രവാഹനത്തിന് 600 രൂപയും ആയിരിക്കും. പ്രതിമാസ പാർക്കിംഗ് പാസുള്ളവർ തുടർച്ചയായി 72 മണിക്കൂറിൽ കൂടുതൽ സമയം വാഹനം പാർക്ക് ചെയ്താൽ സാധാരണ പാർക്കിംഗ് നിരക്ക് നൽകണം.

പ്രീമിയം പാർക്കിംഗ് നിരക്ക് രണ്ടുമണിക്കൂർവരെ ഇരുചക്രവാഹനത്തിന് 15 രൂപയും നാലുചക്ര വാഹനത്തിനു 40 രൂപയുമാണ്. തുടർന്നുവരുന്ന ഓരോ മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും യഥാക്രമം 15, 30 രൂപവീതം നൽകണം.