ചാലക്കുടി: നഗരസഭ വിവിധ ഘട്ടങ്ങളിൽ ചേരിപ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ചവരും ഇപ്പോൾ കൈവശംവച്ച് താമസിച്ചു വരുന്നവരുമായ 45 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ നഗരസഭ തീരുമാനിച്ചു.

പതിറ്റാണ്ടുകളായി ഗാന്ധിനഗറിൽ താമസിക്കുന്ന 19, വെട്ടുകടവിലെ 18, ഉറുമ്പൻകുന്നിലെ എട്ട് കുടുംബങ്ങൾക്കാണ് ഉടമസ്ഥാവകാശം നൽകാൻ തീരുമാനിച്ചത്.

മുൻ ഭരണസമിതികളുടെ കാലഘട്ടത്തിൽ ഈ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും സർക്കാർ തലത്തിൽനിന്നും അനുമതി ലഭിച്ചിരുന്നില്ല.

ഈ വർഷത്തെ നഗരസഭ ബജറ്റിലാണ് ഈ കുടുംബങ്ങൾക്ക് കൈവശക്കാർക്ക് ഉടമസ്ഥാവകാശം നൽകാനുള്ള പ്രഖ്യാപനം ഉണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിക്കാനും ഇതിനാവശ്യമായ അനുമതി ലഭ്യമാക്കാനും തീരുമാനിച്ചത്. നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടെ 24.5 കോടി രൂപയുടെ പദ്ധതികൾക്കു കൗൺസിൽ അം ഗീകാരം നൽകി. ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.