പുതുക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു മുന്നിലെ ഡിവൈഡര്‍ അടച്ചത് അശാസ്ത്രീയനടപടിയെന്ന ആരോപണം വ്യാപകം. ചാലക്കുടി ഭാഗത്തുനിന്നു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡിന് എതിര്‍വശത്തു ദേശീയപാതയിലാണ് നിര്‍ത്തുന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതും കയറുന്നതും ദേശീയപാതയുടെ വശംചേര്‍ന്നാണ്. ഏറെ താമസിയാതെ ഇതും അപകടക്കെണിയായി മാറും.

പുതുക്കാട് പഞ്ചായത്ത് ഓഫീസ് വളവില്‍നിന്ന് സിഗ്‌നല്‍ ജംഗ്ഷന്‍വരെ അപൂര്‍ണമായി കിടക്കുന്ന ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മിച്ച്, നിലവിലെ ദേശീയപാതയുമായി ചേര്‍ക്കുക, ചാലക്കുടി ഭാഗത്തുനിന്നു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ സിഗ്നലില്‍നിന്നു വലത്തോട്ടുതിരിഞ്ഞ് സര്‍വീസ് റോഡിലൂടെ സ്റ്റാന്‍ഡിലേക്കു പോകുക എന്നതാണ് നിലവില്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആമ്പല്ലൂര്‍ അടിപ്പാത പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ്, പുതുക്കാട് ഫ്ലൈ ഓവര്‍ നിർമാണം ഉടന്‍ ആരംഭിക്കുമെന്ന കാരണംപറഞ്ഞാണ് ദേശീയപാത അധികൃതര്‍ പുതുക്കാട് സിഗ്നല്‍ ജംഗ്ഷനില്‍ മറ്റ് നിര്‍മാണങ്ങള്‍ നടത്താത്തത്. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുമുന്നില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയും ഇപ്പോഴത്തെ താത്കാലികപരിഹാരം അശാസ്ത്രീയമെന്ന് ആരോപണം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശംകൂടി പരീക്ഷിക്കാവുന്നതാണ്.

സ്റ്റാൻഡിനുമുന്നിലുള്ള സര്‍വീസ് റോഡിനോടുചേര്‍ന്ന് ബസ് ബേ, സ്റ്റാൻഡിന് എതിര്‍വശത്തു യാത്രക്കാര്‍ക്കു കാത്തിരിപ്പുകേന്ദ്രം എന്നീ ആവശ്യങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. ദേശീയപാത അഥോറിറ്റിയുടെ സ്ഥലത്തു നിര്‍മാണങ്ങള്‍ നടത്തുന്നതില്‍ തദ്ദേശീയഭരണകൂടങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും കാര്യമായി ഇടപെടാനാവില്ല. അതുകൊണ്ടുതന്നെ നിലവിലെ കരാറിനുള്ളില്‍നിന്നുകൊണ്ടുള്ള താത്കാലിക‌പരിഹാരമാണ് നടപ്പാക്കാനാകുക.