തൃശൂർ: സംസ്ഥാനസർക്കാരിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഇന്ന്. എന്‍റെ കേരളം: പ്രദർശന, വിപണന മേള 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനിയിൽ നടക്കുമെന്നും മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പറഞ്ഞു. പിആർഡിയുടെയും മറ്റു വകുപ്പുകളുടെയും സഹകരണത്തിലാണ് ജില്ലാതലയോഗവും വിപണനമേളയും നടത്തുന്നത്. ഇന്നു രാവിലെ 10.30 മുതൽ 12.30 വരെ തൃശൂർ കാസിനോ ഹോട്ടലിലാണു യോ ഗം. അഞ്ഞൂറോളം അതിഥികൾ പങ്കെടുക്കും.

തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ പ്രദർശനമേളയുടെ ഉദ്ഘാടനം 18 നു വൈകുന്നേരം അഞ്ചിനു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. അന്നു സിഎംഎസ് സ്കൂൾമുതൽ തേക്കിൻകാട് മൈതാനിവരെ സാംസ്കാരികഘോഷയാത്ര നടത്തും. മേളയിലെ 189 സ്റ്റാളുകളിൽ സർക്കാർ സേവനങ്ങളും ലഭ്യമാണ്. സെമിനാർ, സിനിമാപ്രദർശനം, കാർഷികമേള, സംഗീതനിശ എന്നിവയുണ്ടാകും.

രാവിലെ പത്തുമുതൽ എട്ടുവരെയാണു പ്രദർശനം. മികച്ച മാധ്യമ റിപ്പോർട്ട്, ഫോട്ടോ, മികച്ച വീഡിയോ റിപ്പോർട്ട്, വീഡിയോ, പൊതുജനങ്ങൾക്കുള്ള സെൽഫി, മികച്ച വീഡിയോ എന്നിവയ്ക്കു പ്രത്യേക പുരസ്കാരം നൽകും. 24 നു വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. രാത്രി ഏഴിനു പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന സംഗീതനിശയുമുണ്ടാകും.
സംസ്ഥാനത്തെ സാംസ്കാരികപ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം 19നു രാവിലെ 10നു തൃശൂർ ലുലു കണ്‍വൻഷൻ സെന്‍ററിൽ നടക്കും. സാംസ്കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

തൃശൂർ: കേരള സർക്കാരിന്‍റെ നാലാംവാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ ഇന്നു ഗതാഗതനിയന്ത്രണം. രാവിലെ ആറുമുതൽ സ്വരാജ് റൗണ്ടിൽ പാർക്കിംഗ് നിരോധിച്ചു. രാവിലെ ഒന്പതുമുതൽ ശക്തൻ സൗത്ത് റിംഗിൽനിന്നു കൊക്കാലെയിലേക്കു ടിബി റോഡ് വണ്‍വേ ആയിരിക്കും. ആദ്യമെത്തുന്ന 400 വാഹനങ്ങൾ പരിപാടി നടക്കുന്ന കാസിനോ ഹോട്ടലിൽ പാർക്ക് ചെയ്യണം. മറ്റു വാഹനങ്ങൾ ആളുകളെ ഇറക്കിയശേഷം ശക്തൻ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

വൈകീട്ടു നാലിനു റാലിക്കു മുന്നോടിയായി 3.30നു സ്വരാജ് റൗണ്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കും. ആദ്യം വലിയ വാഹനങ്ങളും പിന്നീടു ചെറുവാഹനങ്ങളും വഴിതിരിച്ചുവിടും. പാലസ് സ്റ്റാൻഡ് ബസ് പാർക്കിംഗ് ഏരിയ, പള്ളിത്താമം പാർക്കിംഗ് ഗ്രൗണ്ട്, കോർപറേഷൻ ഗ്രൗണ്ട്, ഇക്കണ്ടവാരിയർ റോഡിലെ ജോസ് ആലുക്കാസ് കണ്‍വൻഷൻ ഗ്രൗണ്ട്, തേക്കിൻകാട് മൈതാനത്തെ നായ്ക്കനാൽ ഭാഗം എന്നിവിടങ്ങളിലാണു പാർക്കിംഗ്. കെഎസ്ആർടിസി, സ്വകാര്യബസുകൾക്കുള്ള ട്രാഫിക് ക്രമീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്.