വടക്കാഞ്ചേരി: വാഴക്കോട് വാഹനങ്ങളുടെ കൂട്ടിയിടി. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചക്ക് രണ്ടിന് വാഴക്കോട് എച്ച്പി പെട്രോൾ പമ്പിനു സമീപമായിരുന്നു അഞ്ചോളം വാഹനങ്ങൾ കൂട്ടിയിടിച്ചത്. വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും, ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയും പിന്നാലെ വന്ന കാർ ടിപ്പറിനു പുറകിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചീട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് ഹൈവേപോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.