നാടൻ വിളകളുടെ സംരക്ഷണം: വനംവകുപ്പിന്‍റെ "നറുംനൂറ്' പദ്ധതിക്ക് തുടക്കം
Sunday, May 5, 2024 3:40 AM IST
മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ വനാശ്രിത സമൂഹത്തിന്‍റെ സമഗ്രമായ സാമൂഹ്യ സാന്പത്തിക പുരോഗതി ലക്ഷ്യമിട്ട് 2014-ൽ ആരംഭിച്ച ചില്ല ആദിവാസി കാർഷിക വിപണി നേട്ടം കൊയ്തതോടെ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

ആദിവാസി സമൂഹം സ്വന്തം ഭക്ഷ്യ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്ന കാർഷിക വിഭവങ്ങൾക്കു പുറമേ പൊതുസമൂഹത്തിന് ആവശ്യമായവയും കൃഷി ചെയ്യുന്നതിന് പ്രോത്സാഹനം നൽകുകയും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനു വിപണി ലഭ്യമാക്കുകയുമാണ് വനംവകുപ്പ് ചെയ്തുവരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ചില്ല വിപണിയിലെ പ്രധാന വിഭവമായ കൂർക്കയുടെ വിപണനത്തിലൂടെ ലഭിച്ചത് മാത്രം മൂന്നര കോടിയിലേറെ രൂപയാണ്.

150 ഓളം വിഭവങ്ങൾ ആദിവാസി സമൂഹം ഇപ്രകാരം കൃഷി ചെയ്ത് ഇടനിലക്കാരില്ലാതെ വിൽപ്പന നടത്തിവരുന്നു. നേരത്തേ ആദിവാസി സമൂഹത്തിന്‍റെയും സാധാരണക്കാരുടെയും പ്രധാന ഭക്ഷ്യ വിഭവങ്ങളായിരുന്ന കാച്ചിൽ, ചേന്പ്, ചേന, നൂറാൻ കിഴങ്ങ്, ഉൾപ്പെടെയുള്ള കാർഷിക ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യവും വനവിഭവങ്ങളും ഇന്ന് അന്യമാകുകയാണ്.

ഇതിനു പരിഹാരമായി ആദിവാസി സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷയ്ക്കായി നാടൻ ഭക്ഷ്യവിഭവങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിനു പരിഗണന നൽകി പങ്കാളിത്ത വനപരിപാലനത്തിലൂടെ ഭക്ഷ്യസുരക്ഷ എന്ന പേരിൽ "നറും നൂറ്' പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണവും പരിപാലനവും വിപണനവും ലക്ഷ്യമിട്ട് മറയൂരിലെ ആദിവാസി കുടികളിൽ വ്യാപകമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

ഇതിനുള്ള നടീൽ വസ്തുക്കൾ കേരളത്തിലെ പല ഗ്രാമങ്ങളിൽനിന്നും ശേഖരിച്ച് മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്. 40-ഓളം ഇനം കാച്ചിലുകൾ നറും നൂറിന്‍റെ ഭാഗമായി തോട്ടത്തിൽ സംരക്ഷിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ, ആരോഗ്യസുരക്ഷ, സാന്പത്തിക സുരക്ഷ എന്നിവ പങ്കാളിത്ത വന പരിപാലനത്തിലൂടെ നടപ്പാക്കുകയാണ് നറുംനൂറ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

ഇത്തരത്തിൽ നിരവധി പദ്ധതികൾ വനാശ്രിത സമൂഹത്തിനായി മറയൂർ ചന്ദന ഡിവിഷൻ നടപ്പാക്കി വരുന്നുണ്ട്. വരും വർഷങ്ങളിൽ ഇവയുടെ എണ്ണം വർധിപ്പിക്കുന്നതിന് മറയൂരിലെ കമ്മാളംകുടി, ഉൗഞ്ഞാന്പാറക്കുടി എന്നിവിടങ്ങളിൽ ഇന്നലെ ഉയിർ എന്ന പേരിൽ കിഴങ്ങ് വർഗങ്ങളുടെ നടീൽ ഉത്സവം നടത്തി. അഡീഷണൽ ഫോറസ്റ്റ് കണ്‍സർവേറ്റർ ജസ്റ്റിൻ മോഹൻ, വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കണ്‍സർവേറ്റർ ആർ.എസ് അരുണ്‍, ജില്ലാ കളക്ടർ ഷീബ ജോർജ്, മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ് കുമാർ എന്നിവർ നടീൽ ഉത്സവത്തിൽ പങ്കെടുത്തു.