പച്ചക്കറികൾ കരിഞ്ഞുണങ്ങുന്നു; കർഷകന്‍റെ സ്വപ്നവും
Wednesday, May 1, 2024 6:30 AM IST
വൈക്കം: കത്തുന്ന ചൂടും ശുദ്ധജല ലഭ്യതക്കുറവും മൂലം പച്ചക്കറി ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. വൻതുക ചെലവിട്ട് ഭൂമിയൊരുക്കി കൂറ്റൻപന്തലുമിട്ട് കൃഷിയിലേർപ്പെട്ട കർഷകർക്കാണ് കടുത്തചൂടും മഴയില്ലായ്മയും തിരിച്ചടിയാകുന്നത്. ചൂട് അധികരിച്ചതോടെ പൂവിട്ട് കായ്ച്ചു തുടങ്ങിയ പച്ചക്കറികൾ ചൂടേറ്റു നശിക്കുകയാണ്.

പാവൽ, പടവലം കൃഷികളുടെ പൂക്കളും കായ്കളുമൊക്കെയാണ് കരിഞ്ഞുണങ്ങുകയും പൊഴിയുകയും ചെയ്യുന്നത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയ കർഷകരെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചത്.

ബാങ്കുവായ്പയെടുത്തും ആഭരണം പണയപ്പെടുത്തി പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിലേർപ്പെട്ടവർക്ക് വിളനാശം വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന നിലയിലാണ്. വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്നത്ര വിളവ് കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്കു ലഭിക്കുന്നില്ല.

നാടൻ പച്ചക്കറിക്ക് ഭേദപ്പെട്ട വില ലഭിക്കുന്ന സമയത്താണ് കർഷർക്ക് ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായത്. നാടൻപയറിന് കിലോയ്ക്ക് തുടക്കത്തിൽ 80 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 60 രൂപയായി. പാവയ്ക്ക കിലോയ്ക്ക് 65 രൂപയും പടവലം, വഴുതന തുടങ്ങിയവയ്ക്ക് കിലോയ്ക്ക് 35 രൂപയും ലഭിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നാശം നേരിടുന്ന കർഷകർക്ക് കൃഷി പുനരാംഭിക്കാൻ സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പാട്ടകർഷർക്ക് കാലാവസ്ഥാ വ്യതിയാനം കനത്തപ്രഹരം

കാലാവസ്ഥ പ്രതികൂലമായിട്ടും കൃഷിയല്ലാതെ മറ്റൊന്നും ജീവനോപാധിയായി ഇല്ലാത്ത വെച്ചൂർ ഇടയാഴം വലിയമംഗലത്ത് ജോയി വി. മാത്യു വെച്ചൂരും വൈക്കത്തുമായി പാട്ടത്തിനെടുത്ത അഞ്ചു പുരയിടങ്ങളിലായി അഞ്ചരയേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയിട്ടുണ്ട്. പഴം-പച്ചക്കറി കർഷകനായ ജോയി പാട്ടഭൂമിയിൽ നൂറുമേനി വിളയിച്ചെങ്കിലും ചൂടുകൂടി ശുദ്ധജലം ലഭിക്കാതായതോടെ ജോയിയുടെ പച്ചക്കറി കൃഷി കനത്തവെയിലേറ്റ് കരിഞ്ഞുണങ്ങുകയാണ്.

സ്വന്തമായി 13 സെന്‍റ് സ്ഥലം മാത്രമുള്ള ജോയി കൃഷിയോടുള്ള അഭിനിവേശത്താൽ കഴിഞ്ഞ 24 വർഷമായി വൈക്കത്തും വെച്ചൂരിലുമായി പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ പഴം-പച്ചക്കറി കൃഷി ചെയ്തു വരികയാണ്. വെച്ചൂർ ഇടയാഴത്ത് കൃഷിഭവനു സമീപവും തോട്ടാപ്പള്ളി, ഇടയാഴം ഹെൽത്ത് സെന്‍ററിനു സമീപവും വൈക്കത്ത് തോട്ടുവക്കം, ദളവാക്കുളം ബസ് ടെർമിനലിനു സമീപം തുടങ്ങിയിടങ്ങളിലാണ് ജോയിയുടെ പഴം -പച്ചക്കറി കൃഷി. വർഷം മുഴുവൻ കൃഷിമേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന ജോയി ഓണ വിപണി ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൃഷിയിൽ സജീവമായികുന്നത്.

കാർഷിക രംഗത്തെ സമർപ്പണവും പ്രവർത്തന മികവും കണക്കിലെടുത്ത് 2022ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള കൃഷി വകുപ്പിന്‍റെ പുരസ്കാരം ജോയി വി. മാത്യുവിനാണ് ലഭിച്ചത്.