പുലിപ്പേടിയില്‍ മലയോരം; കാട്ടുപൂച്ചയെന്ന് വനംവകുപ്പ്
Monday, May 6, 2024 11:45 PM IST
കോട്ടയം: കിഴക്കന്‍ മലയോരഗ്രാമങ്ങളില്‍ രാത്രിവെളിച്ചത്തില്‍ റോഡിലും വീടുകള്‍ക്ക് സമീപവും കാണപ്പെടുന്നത് പുലിയോ കാട്ടുപൂച്ചയോ എന്നതില്‍ വ്യക്തതയില്ല.

‌ പീരുമേട്, കുട്ടിക്കാനം, കണ്ണിമല, കണമല, ഏഞ്ചല്‍വാലി പ്രദേശങ്ങളില്‍ ഈയിടെയായി കാണപ്പെടുന്നത് കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് ഉറപ്പിക്കുന്നു. എന്നാല്‍ കാട്ടുപൂച്ചയെക്കാള്‍ ഏറെ വലുപ്പമുണ്ടെന്നും നാട്ടിലേക്കിറങ്ങുന്നത് പുലിതന്നെയാണെന്നും ജനങ്ങള്‍ പറയുന്നു.

ഏഞ്ചല്‍വാലി, പമ്പാവാലി ഗ്രാമങ്ങളില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം കാമറകളില്‍ കണ്ടിരുന്നു. കോരുത്തോട്ടില്‍ അടുത്തയിടെ ആടിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനും പത്രവിതരണത്തിനും പുറപ്പെടുന്നവരാണ് പുലിപ്പേടിയില്‍ കഴിയുന്നത്. രാവിലെ നടക്കാനിറങ്ങുന്നവരും ആരാധനാലയങ്ങളിലേക്കു പോകുന്നവരും ഭീതിയിലാണ്.

വന്യമൃഗഭീതിയില്‍ ടാപ്പിംഗ് നിറുത്തിയ തോട്ടങ്ങളും തൊഴില്‍ ഉപേക്ഷിച്ച തൊഴിലാളികളുമാണ്. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ അടുത്തയിടെ തൊഴിലാളി സ്ത്രീ കടുവയെ കണ്ട് ഭയന്നോടിയിരുന്നു. കാട്ടാനക്കൂട്ടം പതിവായി ഭീതിപരത്തുന്ന സാഹചര്യമുണ്ട്.