വേനൽവറുതിയിൽ വെന്ത് നാട്; എത്താൻ മടിച്ച് വേനൽമഴ
Tuesday, May 7, 2024 7:18 AM IST
കുറവിലങ്ങാട്: നാട്ടിലെങ്ങും ചർച്ച വേനൽച്ചൂടാണ്. കനത്ത ചൂടുമൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് നാടും നഗരവും. ഇപ്പോഴത്തെ ചൂടിന് പരിഹാരമായി വേനൽമഴ ലഭിക്കാനുള്ള കാത്തിരിപ്പ് നീളുന്നതും ആശങ്കയ്ക്ക് വഴി തെളിക്കുകയാണ്.

വേനൽച്ചൂട് ശക്തമായതോടെ പകൽസമയത്ത് നിരത്തിലിറങ്ങുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞുകഴിഞ്ഞു. അത്യാവശ്യക്കാർ മാത്രമാണ് ഇപ്പോൾ പകൽസമയം യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്. കാൽനടയാത്രക്കാരെ പകൽ റോഡിലെങ്ങും കാണാനേയില്ലെന്നതാണ് സ്ഥിതി. ഇത് നാട്ടിൻപുറങ്ങളിൽപ്പോലുമുള്ള അവസ്ഥയായിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിയും ഹരിത കർമസേനയുമൊക്കെ കനത്ത ചൂടിനെ പരിഗണിച്ച് പ്രവർത്തനസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. കാർഷികമേഖലയിൽ പൊതുവേ പുറംജോലികൾ ഇല്ലെന്ന സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ.

വേനൽച്ചൂടിന് ശമനമായി മഴയെത്തുമെന്ന പ്രതീക്ഷ നീളുന്ന സ്ഥിതിയാണ് ഈ മേഖലയിലെല്ലാം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മഴ പെയ്യുമെന്ന രീതിയിൽ മേഘം ലക്ഷണങ്ങൾ കാണിച്ചെങ്കിലും കാത്തിരിപ്പ് വെറുതെയായി. കുറവിലങ്ങാട് മേഖലയിൽ രണ്ടുതവണ മാത്രമാണ് ചെറിയ മഴ ലഭിച്ചത്. മരങ്ങാട്ടുപിള്ളി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയൊരു ചാറ്റൽമഴ ലഭിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല.