സര്‍ഗക്ഷേത്ര യവനിക സീസണ്‍-3 പ്രഫഷണല്‍ നാടകോത്സവം തുടങ്ങി
Tuesday, May 7, 2024 7:18 AM IST
ചങ്ങനാശേരി: സര്‍ഗക്ഷേത്രയുടെ ആഭിമുഖ്യത്തിലുള്ള സെന്‍റ് ചാവറ ട്രോഫി ഇടിമണ്ണിക്കല്‍ യവനിക സീസണ്‍ 3 പ്രഫഷണല്‍ നാടകോത്സവത്തിന് ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അങ്കണത്തില്‍ തേവര്‍കാട് പ്രഫ.ടി.ടി. ചാക്കോ നഗറില്‍ തുടക്കമായി. ചലച്ചിത്രതാരവും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു.

സര്‍ഗക്ഷേത്ര രക്ഷാധികാരി ഡോ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിച്ചു. സര്‍ഗഭവനത്തിന്‍റെ താക്കോല്‍ ദാനവും ചടങ്ങില്‍ നടന്നു. സണ്ണി ഇടിമണ്ണിക്കല്‍ മുഖ്യാതിഥിയായിരുന്നു. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം സിഎംഐ, നാടകോത്സവ സംഘാടക സമിതി ചെയര്‍മാന്‍ എസ്. പ്രേമചന്ദ്രന്‍, ബ്രദര്‍ ജോബിന്‍ മുട്ടേല്‍, ജനറല്‍ കണ്‍വീനര്‍ ജോസ് ജോസഫ് നടുവിലേഴം, എം.ജെ. അപ്രേം, ജിജി കോട്ടപ്പുറം, വര്‍ഗീസ് ആന്‍റണി, അഡ്വ. റോയ് തോമസ്, ജോണ്‍ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

നാടകോത്സവത്തില്‍ ആസ്വാദകരുടെ തിരക്കേറുന്നു

സര്‍ഗക്ഷേത്ര അങ്കണത്തില്‍ ആരംഭിച്ച യവനിക സീസണ്‍ -3 പ്രഫഷണല്‍ നാടകോത്സവത്തിൽ ആസ്വാദകരുടെ തിരക്കേറുന്നു. ഇന്ന് വൈകുന്നേരം 6.30ന് വടകര സങ്കീര്‍ത്തനയുടെ നാടകം "ചിറക്’ അവതരിപ്പിക്കും.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. നാടകോത്സവത്തിന്‍റെ ആദ്യദിനത്തില്‍ കായംകുളം ദേവാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച "ചന്ദ്രികാ വസന്തം’എന്ന നാടകവും രണ്ടാംദിനമായ ഇന്നലെ പാലാ കമ്യൂണിക്കേഷന്‍സിന്‍റെ "ജീവിതം സാക്ഷി’എന്ന നാടകവും അരങ്ങേറി.